
ലഖ്നൗ: പാകിസ്ഥാനെ പ്രശംസിക്കുകയും ഇന്ത്യാ വിരുദ്ധ പരാമർശം നടത്തുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച 23 കാരൻ അറസ്റ്റിൽ. ഓട്ടോ മെക്കാനിക്കായ ആസിഫ് ഷാ ആണ് അറസ്റ്റിലായത്. രാജ്യവിരുദ്ധ പരാമർശങ്ങളടങ്ങിയ വീഡിയോ ചിത്രീകരിച്ച് ഓൺലൈനിൽ പങ്കിടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആസിഫ് ഷായ്ക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഒരു വലതുപക്ഷ ഗ്രൂപ്പിൻ്റെ നേതാവായ ഹിമാൻഷു പട്ടേൽ എന്നയാളും അനിൽ ശർമ്മ എന്ന മറ്റൊരാളും ആസിഫ് ഷായ്‌ക്കെതിരെ വെവ്വേറെ പോലീസ് പരാതികൾ നൽകിയിരുന്നു. തുടർന്ന് ഞായറാഴ്ച രാത്രി ബറേലി കൻ്റോൺമെൻ്റ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആസിഫ് ഷായ്ക്ക് ക്രിമിനൽ ചരിത്രമില്ലെന്ന് പൊലീസ് പറഞ്ഞു. ആസിഫ് ഷായ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196, 299 എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
READ MORE: ലെഫ്. ഗവർണറുടെ പ്രത്യേക അധികാരം; ജമ്മു കശ്മീരിൽ ബിജെപിയുടെ 'പൂഴിക്കടകൻ', രൂക്ഷവിമർശനവുമായി കോൺഗ്രസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam