ശശികലയ്ക്ക് ഉടൻ ജയിൽ മോചനമില്ല, ആവശ്യം ജയിൽ അധികൃതർ തള്ളി

Published : Dec 05, 2020, 03:19 PM ISTUpdated : Dec 05, 2020, 03:23 PM IST
ശശികലയ്ക്ക് ഉടൻ ജയിൽ മോചനമില്ല, ആവശ്യം ജയിൽ അധികൃതർ തള്ളി

Synopsis

ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ ഇനി ഇവർക്ക് പുറത്തിറങ്ങാൻ കഴിയൂ. ഇളവ് നൽകി ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്  ശശികല സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം.

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ജയലളിതയുടെ തോഴിയും എഐഎഡിഎംകെ നേതാവുമായ വികെ ശശികലയ്ക്ക് ഉടൻ ജയിൽ മോചനമില്ല. ശിക്ഷയിൽ ഇളവ് നൽകി നേരത്തെ മോചിപ്പിക്കണമെന്ന ശശികലയുടെ ആവശ്യം ജയിൽ അധികൃതർ തള്ളി. ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ ഇനി ഇവർക്ക് പുറത്തിറങ്ങാൻ കഴിയൂ. ഇളവ് നൽകി ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ശശികല സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം. അഴിമതി കേസിൽ അറസ്റ്റിലായവർക്ക് ശിക്ഷയിളവ് നൽകേണ്ടതില്ലെന്ന നിയമോപദേശം നേരത്തെ ജയിൽ അധികൃതർക്ക് ലഭിച്ചിരുന്നു. 

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് സുപ്രീംകോടതി ശിക്ഷ വിധിച്ചത്.  നാല് വർഷം തടവ് ജനുവരി 27 ന് പൂർത്തിയാവും. പത്ത് കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയിൽ ശശികല അടച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു. പോയസ് ഗാർഡനിലെ ഉൾപ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കൾ മാസങ്ങൾക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഹൈദരാബാദിൽ ഉൾപ്പടെയുള്ള ബിനാമി കമ്പനികളും കണ്ടുകെട്ടിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്