
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. പ്രതിഷേധത്തിനിടെ പൊലീസിനൊപ്പം വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് തല്ലിയ ചുവന്ന കുപ്പായക്കാരന്‍റെ ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പൊലീസ് യൂണിഫോമോ, ബൂട്ടോ, മറ്റ് അടയാളങ്ങളോ ഇല്ലാതെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് ആരാണെന്ന് ചോദ്യമുയര്‍ന്നിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവും ഈ ചുവന്ന കുപ്പായക്കാരന്‍ ആരാണെന്ന ചോദ്യവുമായി രംഗത്തെത്തി.
ജീന്‍സും സ്‌പോര്‍ട്‌സ് ഷൂവും ചുവന്ന കുപ്പായവും ഹെല്‍മെറ്റും ധരിച്ച് പെണ്‍കുട്ടികളെ വടികൊണ്ട് ആഞ്ഞടിക്കുന്നയാളുടെ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്താണ് കട്ജുവിന്‍റെ ചോദ്യം. യൂണിഫോമിലല്ലാത്ത വേഷത്തില്‍ മുഖം മറച്ചു കൊണ്ട പോലീസിനോടൊപ്പം ചേര്‍ന്ന് ജാമിയയിലെ കുട്ടികളെ തല്ലിയ ഇയാള്‍ ആരാണെന്ന് ആര്‍ക്കെങ്കിലും പറഞ്ഞു തരാന്‍ സാധിക്കുമോ എന്ന് കട്ജു ചോദിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam