
ബെംഗളൂരു: തണുപ്പുള്ള കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരുവിൽ ഇപ്പോൾ അനുഭവപ്പെടുന്നത് സങ്കല്പിക്കാനാവാത്ത ചൂട്. നഗരത്തിലെ ഒരു മേശപ്പുറത്ത് വെച്ച ക്രയോണുകൾ സൂര്യപ്രകാശത്തിൽ ഉരുകുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഗീതാശ്രീ നാഗരാജ് ചോദിക്കുന്നത്, "നമുക്ക് ഈ മേശപ്പുറത്ത് ഒരു ഓംലെറ്റ് അടിച്ചു കൂടെ?" എന്നാണ്. ബെംഗളൂരുവിലെ തന്റെ ജീവിതത്തിൽ ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നും അവർ വീഡിയോയിൽ പറയുന്നു.
ഈ കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ എല്ലാവരും സ്വന്തം വീടിന് മുന്നിലോ ടെറസ്സിലോ മരങ്ങൾ വളർത്തണമെന്ന നിർദ്ദേശം പലരും മുന്നോട്ടുവെച്ചു. ഡൽഹി, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ ചൂടുമായി താരതമ്യം ചെയ്യുമ്പോൾ ബെംഗളൂരുവിൽ ഇപ്പോഴും പുറത്തിറങ്ങാൻ സാധിക്കുന്നുണ്ടല്ലോ എന്നതാണ് ചിലരുടെ ആശ്വാസം. ആർ.ഒ പ്ലാന്റുകളിൽ നിന്നുള്ള ജലം അനാവശ്യമായി പാഴാക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. കടുത്ത ജലക്ഷാമത്തിന് ബെംഗളൂരു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ മുന്നറിയിപ്പ് നൽകുന്നു.
കർണാടകയിലുടനീളം ഉഷ്ണതരംഗം നിലനിൽക്കുമ്പോഴും, ഏപ്രിൽ 18 ആയ ഇന്ന് ബെംഗളൂരുവിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ബെംഗളൂരുവിലെ താപനിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അനിയന്ത്രിതമായ നഗരവൽക്കരണവും പച്ചപ്പ് കുറയുന്നതുമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam