ചാടിപ്പോയത് 132 ഹാംപ്സ്റ്ററുകൾ, ക്യാബിനിൽ പലപ്പോഴായി ശല്യം ചെയ്ത് 'കുഞ്ഞെലികൾ', സർവ്വീസ് നിർത്തി വിമാനം

Published : Nov 20, 2024, 10:07 AM IST
ചാടിപ്പോയത് 132 ഹാംപ്സ്റ്ററുകൾ, ക്യാബിനിൽ പലപ്പോഴായി ശല്യം ചെയ്ത് 'കുഞ്ഞെലികൾ', സർവ്വീസ് നിർത്തി വിമാനം

Synopsis

200 യാത്രക്കാരുമായി സർവ്വീസ് നടത്തിയ വിമാനത്തിന്റെ കാർഗോ ഹോൾഡിൽ നിന്ന് കൂട് പൊട്ടിച്ച് രക്ഷപ്പെട്ടത് 132 ഹാംപ്സ്റ്ററുകൾ. സർവ്വീസ് താൽക്കാലികമായി നിർത്തിവയ്ക്കേണ്ട അവസ്ഥയിൽ വിമാനകമ്പനി

ലിസ്ബൺ: യാത്രാ വിമാനത്തിൽ കൊണ്ടുവന്ന 132 ഹാംസ്റ്ററുകൾ ചാടിപ്പോയി. ഒരാഴ്ചയോളം സർവ്വീസ് നിർത്തി വയ്ക്കേണ്ട അവസ്ഥയിൽ വിമാന കമ്പനി. പോർച്ചുഗൽ വിമാന കമ്പനിയായ ടാപ് എയർലൈനിന്റെ എയർ ബസ് എ 321 നിയോ ആണ് ഒരാഴ്ചയോളം എലി ശല്യത്തേ തുടർന്ന് നിർത്തി വച്ചത്. ലിസ്ബണിൽ നിന്ന് പോർച്ചുഗലിലെ പോണ്ട ഡെൽഗഡയിലേക്കുള്ള യാത്രയ്ക്കിടയിലാണ് കാർഗോ ഹോൾഡിൽ സൂക്ഷിച്ചിരുന്ന കൂടുകളിൽ നിന്ന് എലിയുടെ വകഭേദമായ ഹാംപ്സ്റ്ററുകൾ രക്ഷപ്പെട്ടത്. പോണ്ട ഡെൽഗഡയിലെ ഒരു പെറ്റ് ഷോപ്പിലേക്ക് കൊണ്ടു പോയിരുന്ന കുഞ്ഞെലികളാണ് രക്ഷപ്പെട്ടത്. 

കൂട്ടിൽ നിന്ന് രക്ഷപ്പെട്ടതോടെ സ്വാതന്ത്ര്യം ആസ്വദിച്ച എലികൾ വിമാനത്തിലും ക്യാബിനുള്ളിലും വരെ തലങ്ങും വിലങ്ങും പായാൻ ആരംഭിച്ചു. നവംബർ 13നായിരുന്നു വിമാനത്തിൽ ഹാംപ്സ്റ്ററുകളെ ആദ്യം കണ്ടത്. ഇതിന് പിന്നാലെ ഇതേ വിമാനത്തിന്റെ മറ്റൊരു സർവ്വീസിലും ഹാപ്സ്റ്ററുകളെ ക്യാബിനിൽ കണ്ടെത്തി ആളുകൾ ഭയന്ന സാഹചര്യമുണ്ടായതോടെ എയർ ബസിനെ താൽക്കാലികമായി സർവ്വീസിൽ നിന്ന് മാറ്റി. വിശദമായ ശുചീകരണത്തിനായി മാറ്റുകയായിരുന്നു. 

എയർ പോർട്ടിലെ ഗ്രൌണ്ടി ഡ്യൂട്ടി ജീവനക്കാരാണ് ഹാംപ്സ്റ്റർ കൂട് തുറന്ന നിലയിൽ കണ്ടെത്തിയത്. പിന്നാലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് പുറത്ത് ചാടിയത് 132 ഹാംപ്സ്റ്ററുകളാണെന്ന് വ്യക്തമായത്. കീരികളോട് സാദൃശ്യമുള്ള ഫെററ്റുകളും പക്ഷികളും ഹാംപ്സറ്റുകളോടൊപ്പം കൂട്ടിൽ അടച്ച് സൂക്ഷിച്ചിരുന്നുവെങ്കിലും ഇവയുടെ കൂടുകൾ സുരക്ഷിതമായിരുന്നു. തിങ്കളാഴ്ചയും വിമാനത്തിൽ ഹാംപ്സ്റ്ററുകളെ കണ്ടതോടെയാണ് വിമാനം ടാപ് ആസ്ഥാനത്തേക്ക് അറ്റകുറ്റ പരിശോധനകൾക്കായി മാറ്റിയിരിക്കുകയാണ്. ഇതിനോടം വിമാനത്തിനുള്ളിൽ നിന്ന് ഹാംപ്സ്റ്ററുകളെ പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി: 30കാരനെ കാറിടിച്ച് വധിച്ചത് പെട്രോൾ പമ്പിൽ ജോലിക്കിടെ
3000 ജീവൻ തെരുവിൽ പൊലിഞ്ഞു; ഇറാനിൽ പ്രതിഷേധക്കാരെ അടിച്ചൊതുക്കി ഭരണകൂടം, ദശാബ്ദം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം