ജീവിതം രക്ഷപ്പെടണം, യൂറോപ്പിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ ബോട്ട് മുങ്ങി, കുട്ടികൾ അടക്കം മരിച്ചത് 22 പേർ

Published : Mar 17, 2024, 12:26 PM IST
ജീവിതം രക്ഷപ്പെടണം, യൂറോപ്പിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ ബോട്ട് മുങ്ങി, കുട്ടികൾ അടക്കം മരിച്ചത് 22 പേർ

Synopsis

യൂറോപ്പിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്ന മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നള്ളവരുടെ പാതയിലെ പ്രധാന ഇടങ്ങളിലൊന്നാണ് തുർക്കി

അങ്കാറ: തുർക്കി തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 22 പേർ മരിച്ചു. മരിച്ചവരിൽ ഏഴ് കുട്ടികളും ഉൾപ്പെടും. അപകടത്തിൽപ്പെട്ട രണ്ട് പേരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ കൃത്യമായ കണക്കില്ലാത്തത് രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതായി അധികൃതർ പ്രതികരിക്കുന്നത്. ഓരോ വർഷവും ഇത്തരത്തിൽ ആയിരങ്ങൾക്ക് ആണ് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. 

തുർക്കിയുടെ വടക്കൻ പ്രവിശ്യയായ കാനാക്കാലേയിലാണ് സംഭവം. രണ്ട് പേരെ മാത്രമാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതെന്നും മറ്റുള്ളവർ സ്വയം നീന്തി രക്ഷപ്പെടുകയായിരുന്നെന്നാണ് കാനാക്കാലേ ഗവർണറുടെ ഓഫീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. ഒരു വിമാനം, രണ്ട് ഹെലികോപ്ടർ. 18 കപ്പലുകൾ എന്നിവ രക്ഷാപ്രവർത്തനത്തിൽ ഭാഗമായെന്നും അധികൃതർ വെള്ളിയാഴ്ച വ്യക്തമാക്കി. യൂറോപ്പിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്ന മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നള്ളവരുടെ പാതയിലെ പ്രധാന ഇടങ്ങളിലൊന്നാണ് തുർക്കി. 

ഇറ്റലിയിലേക്കും ലണ്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കും കടൽമാർഗം എത്താനാണ് അഭയാർത്ഥികൾ ഈ ബോട്ട് പാത ഉപയോഗിക്കുന്നത്. ഈ ആഴ്ചയിൽ തന്നെ ഇത്തരത്തിലുള്ള 93 അഭയാർത്ഥികളെയാണ് തുർക്കിയുടെ കോസ്റ്റ്ഗാർഡ് പിടികൂടിയത്. ഇത്തരത്തിലുള്ള ബോട്ട് അപകടങ്ങൾ ആദ്യമായല്ല ഈ മേഖലയിൽ സംഭവിക്കുന്നത്. 2023ൽ ഇറ്റലിയിലേക്കുള്ള മത്സ്യബന്ധന ബോട്ട് മുങ്ങി 500ഓളം പേരാണ് മരിച്ചത്. 400 പേരെ മാത്രം വഹിക്കാൻ സാധ്യമാകുന്ന മത്സ്യബന്ധന ബോട്ടിൽ 700ൽ അധികം അനധികൃത കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്. മെഡിറ്ററേനിയൻ കടലിൽ ഈ കപ്പൽ മുങ്ങുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഷെഹബാസ് നാണം കെട്ട ചതി ചെയ്തു', ട്രംപിനെ പേടിച്ചാണോ ഇസ്രയേലിനൊപ്പം ബോർഡ് ഓഫ് പീസിൽ ഇിക്കുന്നതെന്ന് ചോദ്യം, പാക്കിസ്ഥാനിൽ പ്രതിഷേധം
'ക്യാച്ച് മി ഇഫ് യു കാൻ', 'പൈലറ്റാ'യി പറന്നു, നാല് വർഷത്തിനിടെ നൂറുകണക്കിന് സൗജന്യ വിമാന യാത്രകൾ, ഒടുവിൽ യുവാവ് പിടിയിൽ