സം​ഗീത നിശ കൊലക്കളമായി, ഹമാസ് കൊന്ന് തള്ളിയത് പാർട്ടിക്കെത്തിയ 260ലധികം പേരെ, ഏറെയും ചെറുപ്പക്കാർ

Published : Oct 09, 2023, 08:44 AM ISTUpdated : Oct 09, 2023, 11:28 AM IST
സം​ഗീത നിശ കൊലക്കളമായി, ഹമാസ് കൊന്ന് തള്ളിയത് പാർട്ടിക്കെത്തിയ 260ലധികം പേരെ, ഏറെയും ചെറുപ്പക്കാർ

Synopsis

കിബുട്സിൽ സംഘടിപ്പിച്ച സം​ഗീത-നൃത്ത പരിപാടിക്കെത്തിയവരെയാണ് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് കൊന്നുതള്ളിയത്.

ടെൽ അവീവ്: ഇസ്രായേലിൽ കടന്നുകയറിയ ഹമാസ് തീവ്രവാദികൾ കൊലപ്പെടുത്തിയവരിലധികവും സം​ഗീത നിശയിൽ പങ്കെടുത്തവർ. കഴിഞ്ഞ ദിവസം ​ഗാസക്ക് സമീപത്തെ കിബുട്സിൽ സംഘടിപ്പിച്ച സം​ഗീത-നൃത്ത പരിപാടിക്കെത്തിയവരെയാണ് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് കൊന്നുതള്ളിയത്. ഇവിടെനിന്ന് 260ലധികം മൃതദേഹങ്ങൾ ലഭിച്ചു. മിസൈലാക്രമണത്തിലൂടെയും വെടിവെച്ചുമായിരുന്നു കൊല. രക്ഷപ്പെടാൻ ശ്രമിച്ചവരെ വെടിവെച്ച് വീഴ്ത്തി. ഇവിടെ നിന്ന് നൂറിലേറെപ്പേരെ തടവിലാക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലേറെയും യുവതികളും യുവാക്കളുമാണ്. 

രണ്ടുദിവസം മുമ്പ് ആരംഭിച്ച ഇസ്രായേൽ-പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുകയാണ്. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിനും പരിക്കേറ്റു. 

Read More....മിസൈലുകൾ തീ മഴയായി, പിടഞ്ഞ് വീണത് കുട്ടികളടക്കം, ചോര വാർന്ന് ഇസ്രയേൽ തെരുവുകളും ഗാസ മുനമ്പും, കണ്ണീർ കാഴ്ച...

ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും ഇന്നലെത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 130 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഹമാസ് ആക്രമണത്തിൽ പത്ത് നേപ്പാൾ പൗരന്മാരും, ഇസ്രയേൽ സേനയിൽ പ്രവർത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രയേലോ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ പുതിയ സാഹചര്യം ചർച്ച ചെയ്യാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗം ചേരും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യയും യൂറോപ്പും', ഇന്ത്യ-ഇയു വ്യാപാര കരാറിന് നോർവേയുടെ പിന്തുണ
ഒക്കച്ചങ്ങാതിമാര്‍ക്ക് ട്രംപിന്റെ കട്ടപ്പണി; ഐ എസിനെ തകര്‍ത്ത കുര്‍ദ് പോരാളികള്‍ നടുക്കടലില്‍