ജാഗ്രതാ നിർദ്ദേശം, മുന്നറിയിപ്പ് അവഗണിച്ച് റഫാൽ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങൾ പകർത്തി 4 ചൈനീസ് പൗരന്മാർ; ചാരപ്പണിയെന്ന് സംശയം

Published : Jul 10, 2025, 06:58 PM IST
Rafale fighter jet

Synopsis

ഗ്രീസിലെ ടാനഗ്രയിൽ റഫാൽ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങളും ഹെല്ലനിക് എയ്‌റോസ്‌പേസ് ഇൻഡസ്ട്രി (HAI) കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും പകർത്തിയ നാല് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു.

ടാനഗ്ര (ഗ്രീസ്): ഗ്രീസിലെ ടാനഗ്രയിൽ റഫാൽ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങളും ഹെല്ലനിക് എയ്‌റോസ്‌പേസ് ഇൻഡസ്ട്രി (HAI) കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും പകർത്തിയ നാല് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു. സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹെല്ലനിക് വ്യോമസേന പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പ്രാദേശിക പോലീസിന് കൈമാറുകയായിരുന്നു.

അതിരൂക്ഷമായ ജാഗ്രതാ നിർദ്ദേശമാണ് ഈ സംഭവത്തെ തുടർന്ന് മേഖലയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. ഇവർ പകർത്തിയ ചിത്രങ്ങളിൽ റഫാൽ യുദ്ധവിമാനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇവരുടെ പ്രവർത്തനങ്ങൾ സംശയകരമാണെന്നും ചാരവൃത്തിക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഒരു യുവാവും ഉൾപ്പെടെയുള്ള നാല് പേരെയും ആദ്യം ഹെല്ലനിക് എയ്‌റോസ്‌പേസ് ഇൻഡസ്ട്രി (HAI) യുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടത്.

പ്രദേശത്ത് നിന്ന് മാറിപ്പോകാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും, മുന്നറിയിപ്പുകൾ അവഗണിച്ച് സമീപത്തെ ഒരു പാലത്തിലേക്ക് മാറി എച്ച്എഐ കേന്ദ്രങ്ങളുടെയും 114-ആം കോംബാറ്റ് വിംഗിന്‍റെയും ചിത്രങ്ങൾ എടുക്കുന്നത് ഇവർ തുടർന്നു. ഇതിനെ തുടർന്ന് 114-ആം കോംബാറ്റ് വിംഗിന്‍റെ വ്യോമസേന പൊലീസിനെ (Aeronomia) ഉടൻ വിവരമറിയിക്കുകയായിരുന്നു. അവർ സ്ഥലത്തെത്തി ഇവരെ കണ്ടെത്തുകയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ചൈനീസ് പൗരന്മാരെ പ്രാദേശിക പൊലീസിന് കൈമാറുകയും ടാനഗ്ര സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

പ്രാരംഭ വിവരങ്ങൾ അനുസരിച്ച്, ഇവരുടെ കൈവശം പ്രദേശത്തുനിന്നുള്ള ധാരാളം ഫോട്ടോകളും ദൃശ്യങ്ങളും ഉണ്ടായിരുന്നു. കേസ് അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്, ശേഖരിച്ച തെളിവുകൾ ബന്ധപ്പെട്ട സുരക്ഷാ സേവനങ്ങൾ വിലയിരുത്തി വരികയാണ്. ഇന്ത്യയും ഗ്രീസും തമ്മിൽ ശക്തമായ സൈനിക ബന്ധമാണുള്ളത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം തരംഗ് ശക്തിയിലും ഈ വർഷം INIOCHOS 25 ലും ഉൾപ്പെടെ നിരവധി വ്യോമ-നാവിക അഭ്യാസങ്ങളിൽ ഗ്രീസ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേന റഫാൽ യുദ്ധവിമാനങ്ങൾ തങ്ങളുടെ ഓപ്പറേഷനുകളിൽ ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ നടന്ന ഓപ്പറേഷൻ സിന്ദൂർ, റഫാൽ ജെറ്റുകളെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഫ്രാൻസിന്‍റെ അവകാശവാദമനുസരിച്ച്, റഫാൽ ജെറ്റുകളുടെ പ്രകടനം തകർക്കാൻ ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രീസിൽ അറസ്റ്റിലായ ചൈനീസ് പൗരന്മാർ റഫാൽ ജെറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം