മതപഠനത്തിന്‍റെ മറവില്‍ ക്രൂരത; കുട്ടികളടക്കം 500ലേറെ പേരെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു, ഒടുവില്‍ മോചനം

Published : Sep 28, 2019, 08:17 AM ISTUpdated : Sep 28, 2019, 08:39 AM IST
മതപഠനത്തിന്‍റെ മറവില്‍ ക്രൂരത; കുട്ടികളടക്കം 500ലേറെ പേരെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു, ഒടുവില്‍ മോചനം

Synopsis

പലരുടെയും ശരീരത്തില്‍ ക്രൂരമര്‍ദ്ദനത്തിന്‍റെ പാടുകളുണ്ട്. പലരെയും ദിവസങ്ങളോളം പട്ടിണിക്കിട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ക്രൂരമായി ശിക്ഷകള്‍ക്ക് വിധേയമാക്കിയതായി രക്ഷപ്പെട്ട ബന്ദികളിലൊരാള്‍ പറഞ്ഞു.

അബൂജ: നൈജീരിയയിലെ കദ്യൂനയിൽ ഇസ്ലാമിക് സ്കൂളിന്‍റെ മറവില്‍ കുട്ടികളക്കം 500 പേരെ ക്രൂരമായി പീഡിപ്പിച്ചു. പലരും ലൈംഗികാതിക്രമത്തിന് ഇരയായി. സംശായാസ്പദമായ സാഹചര്യത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. തടവറയിലെ എല്ലാവരെയും പൊലീസ് മോചിപ്പിച്ചു. 
അഞ്ചു വയസ്സു മുതൽ പ്രായമുള്ള നൂറിലധികം കുട്ടികളെയാണ് ഇവിടെ ചങ്ങലക്കിട്ടിരുന്നത്.

ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നൽകിയിരുന്നില്ലെന്ന് കുട്ടികൾ പറഞ്ഞു. കുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ എട്ട് അധ്യാപകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടിമകളായിട്ടാണ് ഇവര്‍ തടവിലാക്കിയവരെ കൈകാര്യം ചെയ്തത്. പലരുടെയും ശരീരത്തില്‍ ക്രൂരമര്‍ദ്ദനത്തിന്‍റെ പാടുകളുണ്ട്. പലരെയും ദിവസങ്ങളോളം പട്ടിണിക്കിട്ടു.

രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ക്രൂരമായി ശിക്ഷകള്‍ക്ക് വിധേയമാക്കിയതായി രക്ഷപ്പെട്ട ബന്ദികളിലൊരാള്‍ പറഞ്ഞു. വടക്കന്‍ നൈജീരിയയില്‍നിന്നുള്ളവരാണ് ബന്ദികളില്‍ കൂടുതല്‍. മതപഠനത്തിനെന്ന പേരിലാണ് ഇവരെ ഇവിടെ എത്തിച്ചത്. കുട്ടികളുടെ മാതാപിതാക്കള്‍ സ്ഥലത്തെത്തി. മതപഠനത്തിനാണ് കുട്ടികളെ അയച്ചതെന്നും കുട്ടികള്‍ക്ക് നേരെ അക്രമം നടക്കുന്നത് അറിയില്ലെന്നും രക്ഷിതാക്കള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും
ഇല്ലാത്ത രോ​ഗമുണ്ടാക്കും, വനിതാ ഡോക്ടർമാർ ചികിത്സിക്കുന്ന ക്ലിനിക്കുകളിൽ മാത്രം ചികിത്സ തേടും, ഒടുവിൽ 25കാരന് പൂട്ടുവീണു