സിക്ക് പേ നിയമങ്ങളിൽ വൻ മാറ്റവുമായി ബ്രിട്ടൻ, സഹായകമാവുക 9.6 ദശലക്ഷം തൊഴിലാളികൾക്ക്

Published : Apr 06, 2026, 03:02 PM IST
No Sick Leave Reddit Viral Post

Synopsis

കുറഞ്ഞ വരുമാനമുള്ള ജോലികളിൽ കൂടുതലായി ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, ഭിന്നശേഷിക്കാർ, യുവാക്കൾ എന്നിവർക്ക് ഈ നിയമമാറ്റം വലിയ ആശ്വാസമാകും.

ബ്രിട്ടൻ: സിക്ക് പേ നിയമങ്ങളിൽ വൻ മാറ്റവുമായി ബ്രിട്ടൻ. 9.6 ദശലക്ഷം തൊഴിലാളികൾക്ക് സഹായകരമാവുന്നതാണ് പുതിയ മാറ്റമെന്നാണ് ട്രേഡ് യൂണിയൻ കോൺഗ്രസ് വിശദമാക്കുന്നത്. പുതിയ നിയമപ്രകാരം സിക്ക് ലീവ് എടുക്കുന്ന ആദ്യ ദിവസം മുതൽ തന്നെ തൊഴിലാളികൾക്ക് ശമ്പളത്തിന് അർഹതയുണ്ടാകും. മുൻപ് നാലാം ദിവസം മുതൽ മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. കൂടാതെ കുറഞ്ഞ വരുമാനമുള്ളവർക്ക് സിക്ക് പേ നിഷേധിച്ചിരുന്ന നിബന്ധനയും ഒഴിവാക്കി. ഇതുവഴി പാർട്ട് ടൈം ജീവനക്കാർക്കും കുറഞ്ഞ വേതനം വാങ്ങുന്നവർക്കും രോഗബാധിതരാകുമ്പോൾ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സാധിക്കും. ഈ മാറ്റം സ്ത്രീകളെയും യുവാക്കളെയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയുമാണ് പ്രധാനമായും സഹായിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഭയന്ന് അസുഖമായിരിക്കുമ്പോഴും ജോലിക്ക് പോകേണ്ടി വരുന്ന സാഹചര്യം ഇതിലൂടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ചെറുകിട വ്യവസായ ഉടമകൾക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കുറഞ്ഞ വരുമാനമുള്ള ജോലികളിൽ കൂടുതലായി ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, ഭിന്നശേഷിക്കാർ, യുവാക്കൾ എന്നിവർക്ക് ഈ നിയമമാറ്റം വലിയ ആശ്വാസമാകും.

ട്രേഡ് യൂണിയൻ കോൺഗ്രസ് നടത്തിയ സർവേ നടത്തിയ സർവേയിൽ 76 ശതമാനം ആളുകളും ഈ മാറ്റങ്ങളെ പിന്തുണയ്ക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള എംപ്ലോയ്മെന്റ് റൈറ്റ്സ് ആക്ട് 2025 ന്റെ ഭാഗമായാണ് മാറ്റങ്ങൾ. ആഴ്ചയിൽ 125 പൌണ്ടിൽ കുറവ് വരുമാനമുള്ളവർക്ക് സിക്ക് അവധിയുടെ ആനുകൂല്യങ്ങൾ ലഭ്യമായിരുന്നില്ല. കുറഞ്ഞ വേതന വർദ്ധനവ്, നികുതി വർദ്ധനവ് എന്നിവയ്ക്ക് പുറമെ സിക്ക് പേ കൂടി നൽകേണ്ടി വരുന്നത് ചെറുകിട സ്ഥാപനങ്ങളുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്നാണ് ചെറുകിട ബിസിനസുകാർ ചൂണ്ടിക്കാട്ടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്‍റെ ഇന്‍റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മാജിദ് ഖദേമി കൊല്ലപ്പെട്ടു; ടെഹ്റാൻ ലക്ഷ്യമിട്ടുള്ള യുഎസ് - ഇസ്രയേൽ ആക്രമണത്തിനിടെ
യുഎഇയിൽ മിസൈൽ-ഡ്രോൺ ഭീഷണി തുടരുന്നു, ഫുജൈറയിൽ ടെലികോം കെട്ടിടത്തിന് നേരെ ആക്രമണം