പത്തിൽ 9 കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു, ഗാസയിൽ ഡോക്ടറായ അമ്മയുടെ മുന്നിലെത്തിയത് സ്വന്തം കുട്ടികളുടെ മൃതദേഹം

Published : May 25, 2025, 10:52 AM IST
പത്തിൽ 9 കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു, ഗാസയിൽ ഡോക്ടറായ അമ്മയുടെ മുന്നിലെത്തിയത് സ്വന്തം കുട്ടികളുടെ മൃതദേഹം

Synopsis

മരിച്ച കുട്ടികളിൽ ഏഴ് മാസം മുതൽ 12 വയസ്സ് വരെ പ്രായമുള്ളവരുണ്ടായിരുന്നു. രണ്ട് കുട്ടികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഖലീൽ അൽ-ദോക്രാൻ എപിയോട് പറഞ്ഞു.

കെയ്‌റോ: ഇസ്രായേലിന്റെ ആക്രമണത്തിൽ ഡോക്ടർക്ക് തന്റെ ഒമ്പത് കുട്ടികളെ നഷ്ടപ്പെട്ടു.  നാസർ ആശുപത്രിയിലെ ശിശുരോഗവിദഗ്ദ്ധയായ അലാ നജ്ജാറിന്റെ 10 കുട്ടികളിൽ ഒമ്പത് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണ സമയത്ത് ഡോക്ടർ ഡ്യൂട്ടിയിലായിരുന്നുവെന്നും വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണ് തന്റെ വീട് തീപിടിച്ചതായി കണ്ടെത്തിയതെന്നും ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി അഹമ്മദ് അൽ-ഫറ പറഞ്ഞു. വെള്ളിയാഴ്ച തെക്കൻ നഗരമായ ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിൽ നജ്ജാറിന്റെ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തെ അതിജീവിച്ച ഏക കുട്ടിയായ 11 വയസ്സുള്ള മകൻ ഗുരുതരാവസ്ഥയിലാണെന്ന് ഫറ പറഞ്ഞു. മരിച്ച കുട്ടികളിൽ ഏഴ് മാസം മുതൽ 12 വയസ്സ് വരെ പ്രായമുള്ളവരുണ്ടായിരുന്നു. രണ്ട് കുട്ടികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഖലീൽ അൽ-ദോക്രാൻ എപിയോട് പറഞ്ഞു.

 ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ട 79 പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രികളിലേക്ക് എത്തിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം ഉടനടി പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച ഒരു പ്രസ്താവനയിൽ ഇസ്രായേൽ വ്യോമസേന കഴിഞ്ഞ ദിവസം ഗാസയിലെ 100-ലധികം ലക്ഷ്യങ്ങൾ ആക്രമിച്ചതായി പറഞ്ഞിരുന്നു. ഇതോടെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53,901 ആയി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ധാക്കയിലേക്ക്; ബംഗ്ലാദേശുമായുള്ള ബന്ധങ്ങൾ വഷളാകുന്നതിനിടെ നയതന്ത്ര നീക്കം
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു; പുതിയ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ സഹപ്രവർത്തകൻ വെടിവെച്ചു കൊന്നു