തുടരെ ആക്രമണം; കുവൈത്തിൽ പെട്രോളിയം കമ്പനിയുടെ റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് അപകടം, രണ്ടു പേർക്ക് പരിക്ക്

Published : Mar 02, 2026, 11:41 AM IST
Iran Israel war

Synopsis

ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുന്നു. കുവൈത്തിലെ അഹ്മദി റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കൂടാതെ ഒരു എഫ്-15 യുദ്ധവിമാനം തകർന്നു വീഴുകയും ചെയ്തു. ഷെല്ലാക്രമണത്തിൽ ഒരു മരണം ഉൾപ്പെടെ 32 പേർക്ക് പരിക്കേറ്റു. 

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. കുവൈത്ത് ദേശീയ പെട്രോളിയം കമ്പനിയുടെ അഹ്മദി റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ടു പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ വിവരം. റിഫൈനറിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കുവൈത്തിൽ ഇറാന്‍റെ ഡ്രോണുകൾ തകർത്തു. റുമൈതിയ, സൽവ മേഖലകളിലാണ് സംഭവം.

എഫ്-15 തകർന്ന് വീണു

കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു. ഇറാന് നേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് യുദ്ധവിമാനം തകർന്നത്. എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഓൺലൈനിൽ പങ്കിട്ട ദൃശ്യങ്ങളിൽ എഫ്-15 വിമാനം തകർന്ന് താഴേക്ക് പതിക്കുന്നത് വ്യക്തമായി കാണാം. വിമാനം യുഎസിന്റേതാണോ അതോ ഇസ്രായേലിന്റേതാണോ എന്ന് വ്യക്തമല്ല. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി ഒന്നിലധികം മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

കുവൈത്തിൽ ഒരു മരണം, 32 പേർക്ക് പരിക്ക്

ഇറാനിയൻ ഷെല്ലാക്രമണത്തെ തുടർന്ന് കുവൈത്തിലെ ആശുപത്രികളിൽ 32 വിദേശ പൗരന്മാരെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു, ഒരു മരണവും റിപ്പോർട്ട് ചെയ്തു. അൽ-അദാൻ ആശുപത്രിയിലാണ് തുടക്കത്തിൽ ആളുകളെ പ്രവേശിപ്പിച്ചതെന്നും അവിടെ നിന്ന് 15 പേരെ അടിയന്തര ചികിത്സക്കും തീവ്രപരിചരണത്തിനുമായി ജാബർ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം വിശദീകരിച്ചു. തല, നെഞ്ച്, വയറ്റിലെ പരിക്കുകൾ, ഒന്നിലധികം ഒടിവുകൾ എന്നിവ ഉൾപ്പെടെയാണ് പലരുടെയും പരിക്കുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിക്കേറ്റവരിൽ ചിലർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയതായും മറ്റുള്ളവർ ശസ്ത്രക്രിയയ്ക്ക് വിധേയരായതായും ഗുരുതരമായ പരിക്കുകൾ തീവ്രപരിചരണം ലഭിക്കുന്ന കേസുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദിയുടെ പ്രതിഷേധം

സൗദി അറേബ്യക്കും മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ സൈനിക നീക്കങ്ങളിൽ ശക്തമായ പ്രതിഷേധവുമായി സൗദി വിദേശകാര്യ മന്ത്രാലയം. സംഭവുമായി ബന്ധപ്പെട്ട് ഇറാൻ അംബാസഡർ അലി റെസ ഇനായത്തിയെ മന്ത്രാലയം വിളിച്ചുവരുത്തി രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇപ്പോള്‍ ട്രംപ് ഭയക്കുന്നു, ഇസ്രയേലിന്‍റെ അധികാര ദാഹത്തിനായി അമേരിക്കൻ സൈനികരെ കുരുതികൊടുക്കുന്നു'; അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാൻ
B2 സ്പിരിറ്റ് മുതൽ F 22 റാപ്റ്റർ വരെ, ഇറാൻ ആക്രമണത്തിൽ അമേരിക്ക നിരത്തിയ ആയുധങ്ങൾ ഇവയാണ്, പട്ടിക പുറത്ത്