ഇറാന് 10 വർഷത്തേക്കുള്ള തുക വാഗ്ദാനം ചെയ്തു, വലിയ വെളിപ്പെടുത്തലുമായി അമേരിക്ക; പക്ഷേ ചർച്ചകൾ പരാജയപ്പെട്ടെന്ന് സ്റ്റീവ് വിറ്റ്‌കോഫ്

Published : Mar 03, 2026, 12:09 PM IST
us iran war

Synopsis

പശ്ചിമേഷ്യൻ സമാധാനത്തിനായുള്ള അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടു. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശത്തിൽ ഇറാൻ ഉറച്ചുനിന്നതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണം. യുഎസ് ഏതറ്റം വരെയും പോകുമെന്ന സൂചന.

മസ്ക്കറ്റ്: അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ സമാധാനത്തിനായി നടത്തിയ മൂന്ന് ദിവസത്തെ ചർച്ചകൾ പരാജയപ്പെട്ടതായി അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രത്യേക ദൂതൻ സ്റ്റീവൻ വിറ്റ്‌കോഫ് വെളിപ്പെടുത്തി. യുറേനിയം സമ്പുഷ്ടമാക്കാനുള്ള തങ്ങളുടെ 'അലംഘനീയമായ അവകാശം' അംഗീകരിക്കണമെന്ന് ഇറാൻ ചർച്ചയിൽ വാശിപിടിച്ചതാണ് പ്രധാന തടസമായതെന്ന് അദ്ദേഹം പറഞ്ഞു. "യുറേനിയം സമ്പുഷ്ടമാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ പറഞ്ഞപ്പോൾ, നിങ്ങളെ അതിൽ നിന്ന് തടയാൻ തനിക്കും അവകാശമുണ്ടെന്നാണ് പ്രസിഡന്‍റ് ട്രംപ് കരുതുന്നത് എന്ന് ഞങ്ങൾ മറുപടി നൽകി," വിറ്റ്‌കോഫ് വ്യക്തമാക്കി.

യുറേനിയം സമ്പുഷ്ടീകരണം തുടങ്ങാനുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണിതെന്ന് ഇറാൻ നിലപാടെടുത്തതോടെ ചർച്ചകൾ വഴിമുട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 10 വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം ഇറാൻ നിർത്തിവെക്കണമെന്നും അതിന് പകരമായി ആണവ ഇന്ധനത്തിനുള്ള തുക അമേരിക്ക നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ നിർദ്ദേശം ഇറാൻ പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു. ഇതോടെ മേഖലയിലെ നയതന്ത്ര ചർച്ചകൾക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ആണവായുധ നിർമ്മാണത്തിലേക്ക് ഇറാൻ നീങ്ങുന്നത് തടയാൻ ഏതറ്റം വരെയും പോകുമെന്ന സൂചനയാണ് അമേരിക്കൻ പ്രതിനിധിയുടെ വാക്കുകൾ നൽകുന്നത്.

നെതന്യാഹുവിന്‍റെ പ്രതികരണം

അതേസമയം, ഇറാനുമായുള്ള സൈനിക സംഘർഷം മേഖലയിൽ ദീർഘകാല സമാധാനത്തിന് വഴിതുറക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഈ യുദ്ധം മിഡിൽ ഈസ്റ്റിലെ സമാധാനത്തിലേക്കുള്ള ഒരു 'കവാടം' ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. യുദ്ധം നീണ്ടുപോകുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ അദ്ദേഹം, അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന ഈ നീക്കം കൂടുതൽ അറബ് രാജ്യങ്ങളുമായി സമാധാന കരാറുകളിൽ ഏർപ്പെടാൻ ഇസ്രായേലിനെ സഹായിക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഡോണൾഡ് ട്രംപുമായി ചേർന്ന് മുൻപ് നടപ്പിലാക്കിയ 'അബ്രഹാം ഉടമ്പടി' (Abraham Accords) വഴി നാല് അറബ് രാജ്യങ്ങളുമായി സമാധാനമുണ്ടാക്കാൻ സാധിച്ച കാര്യം നെതന്യാഹു ഓര്‍മ്മിപ്പിച്ചു. ഇപ്പോൾ ഇറാനെതിരെ ഒരുമിച്ച് നിൽക്കുന്നതിലൂടെ ഇനിയും നിരവധി രാജ്യങ്ങളുമായി സമാധാന ഉടമ്പടികളിൽ ഒപ്പിടാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതൊരു അവസാനമില്ലാത്ത യുദ്ധമല്ലെന്നും മറിച്ച് സമാധാനത്തിനുള്ള വലിയൊരു അവസരമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. വിമർശകർ പറയുന്നതിന് വിപരീതമായി, ഈ സൈനിക നീക്കം മേഖലയിലെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ അവകാശവാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമേരിക്കയുടെയും ഇസ്രായേലിന്റെയും ന്യായീകരണങ്ങൾ പൊളിയുന്നു; അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ തുറന്നുപറച്ചിൽ
ഇങ്ങോട്ട് വരേണ്ട, ഇറാനെ ആക്രമിക്കാൻ വ്യോമതാവളം വിട്ടുനൽകില്ലെന്ന് സ്പെയിൻ; തിരിച്ച് പറന്ന് 15 യുഎസ് വിമാനങ്ങൾ