ട്രംപ് ഫോണിൽ വിളിച്ചു, ഓസ്ട്രേലിയ വഴങ്ങി; ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ 5 അംഗങ്ങൾക്ക് അഭയം നൽകി

Published : Mar 10, 2026, 09:19 AM IST
donald trump

Synopsis

ഓസ്‌ട്രേലിയയിൽ നടന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ദേശീയഗാനം ആലപിക്കാതെ പ്രതിഷേധിച്ച ഇറാൻ വനിതാ ടീമിലെ 5 അംഗങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നൽകി. ഇറാനിൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്.

സിഡ്നി : ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ടീം ഹോട്ടലിൽ നിന്നും രക്ഷപ്പെട്ട ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ 5 അംഗങ്ങൾക്ക് ഓസ്ട്രേലിയ അഭയം നൽകി. മന്ത്രി ടോണി ബർക്ക് ആണ് തീരുമാനം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ഫോണിൽ വിളിച്ച ട്രംപ്, പ്രതിസന്ധിയിലായ ടീം അംഗങ്ങളെ തിരിച്ചയക്കരുതെന്നും, അവർക്ക് ഓസ്ട്രേലിയ അഭയം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഓസ്‌ട്രേലിയ തയ്യാറല്ലെങ്കിൽ അമേരിക്ക അവരെ സ്വീകരിക്കാൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇറാൻ വനിതാ ഫുട്ബോൾ ടീമിലെ 5 അംഗങ്ങൾക്ക് അഭയം നൽകാൻ ഇറാൻ തീരുമാനിച്ചത്.

ഓസ്ട്രേലിയയിൽ വെച്ച് നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇറാന്റെ ദേശീയഗാനം ആലപിച്ചപ്പോൾ മൗനം പാലിച്ച താരങ്ങളാണ് പ്രതിസന്ധിയിലായത്. ദക്ഷിണ കൊറിയയുമായുളള മത്സരത്തിന്റെ ഭാഗമായി ഇറാൻ ദേശീയ ഗാനം മുഴങ്ങിയപ്പോൾ, ദേശീയ ഗാനം ആലപിക്കാത്ത ഇറാനിയൻ ടീം നടപടിയാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. ടീമിന്റെ നടപടി ചിലർ പ്രതിരോധ നടപടിയായും മറ്റുള്ളവർ ദുഃഖ പ്രകടനമായും വിലയിരുത്തി. താരങ്ങളുടെ നടപടി രാജ്യദ്രോഹമാണെന്ന് ഇറാന്റെ ആഭ്യന്തര തലത്തിലുള്ള തീവ്രവാദ വിഭാഗങ്ങൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീമിലെ അഞ്ച് അംഗങ്ങൾ ഹോട്ടലിൽ നിന്നും മാറിയത്. ഇറാനിൽ തിരിച്ചെത്തിയാൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നായതോടെയാണ് അമേരിക്കയുടെ ഇടപെടൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന് മറുപടിയുമായി ഐആർജിസി; 'അവസാനം എപ്പോഴെന്ന് ഞങ്ങൾ തീരുമാനിക്കും, മേഖലയുടെ ഭാവി ഇറാന്‍റെ കൈകളിൽ'
റഷ്യയും ചൈനയും തുർക്കിയും വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന് ഇറാൻ; ബഹ്‌റൈനിൽ ഒരു മരണം, 8 പേർക്ക് പരിക്ക്