കനത്ത മഴയിൽ നാടൊന്നാകെ മുങ്ങി, പിന്നാലെ ഉരുൾപൊട്ടലും; മരണം 44, പത്ത് ലക്ഷത്തിലധികം ആളുകൾ ബംഗ്ലാദേശിൽ ഒറ്റപ്പെട്ടു

Published : Jul 12, 2026, 02:17 AM IST
Bangladesh Rain

Synopsis

ബംഗ്ലാദേശിൽ കനത്ത കാലവർഷത്തെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും 44 പേർ മരിക്കുകയും പത്ത് ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലാവുകയും ചെയ്തു. ചറ്റോഗ്രാം, കോക്‌സ് ബസാർ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ മേഖലകളെയാണ് ദുരന്തം ഗുരുതരമായി ബാധിച്ചത്. രോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിലും കനത്ത നാശനഷ്ടമുണ്ടായി.

ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത കാലവർഷപ്പെയ്തിയെത്തുടർന്ന് തെക്കുകിഴക്കൻ മേഖലകളിൽ കനത്ത പ്രളയവും ഉരുൾപൊട്ടലും. ദുരന്തത്തിൽ ഇതുവരെ പ്രായപൂർത്തിയാകാത്തവരുൾപ്പെടെ 44 പേർ മരണപ്പെടുകയും പത്ത് ലക്ഷത്തിലധികം ആളുകൾ പ്രളയക്കെടുതിയിൽ കുടുങ്ങി ഒറ്റപ്പെടുകയും ചെയ്തു. ദുരന്ത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ വിതരണവും ഊർജ്ജിതമാക്കിയതായി ബംഗ്ലാദേശ് ദുരന്ത നിവാരണ മന്ത്രാലയം അറിയിച്ചു.

ചറ്റോഗ്രാം, കോക്‌സ് ബസാർ, ബന്ദർബൻ, രംഗമതി, ഖഗ്രാച്ചാരി, മൗലവിബസാർ, ഹബിഗഞ്ച് തുടങ്ങി ഏഴോളം ജില്ലകളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്. ഏകദേശം 2,67,918 ഓളം കുടുംബങ്ങൾ പൂർണ്ണമായും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട നിലയിലാണ്. റോഡുകൾ തകരുകയും പാലങ്ങൾ ഒലിച്ചുപോവുകയും ചെയ്തതും, പലയിടങ്ങളിലും വൈദ്യുതി ബന്ധവും ആശയവിനിമയ സംവിധാനങ്ങളും തകരാറിലായതും രക്ഷാപ്രവർത്തനത്തിന്റെ വേഗത കുറയ്ക്കുന്നുണ്ട്.

വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് ദിവസങ്ങളായി ഭക്ഷണം പാകം ചെയ്യാൻ സാധിച്ചിട്ടില്ല. നിലവിൽ പാകം ചെയ്യാൻ വേണ്ടാത്ത അവൽ, മലർ, ബിസ്കറ്റ് തുടങ്ങിയ ഉണങ്ങിയ ഭക്ഷണങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്. ദുരന്തബാധിത മേഖലകളിൽ ഒറ്റപ്പെട്ടുപോയ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ എന്നിവ എത്തിക്കാൻ ബംഗ്ലാദേശ് സൈന്യവും നാവികസേനയും ബോട്ടുകൾ ഉപയോഗിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് കോക്‌സ് ബസാറിലെ രോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ സ്ത്രീകളും കുട്ടികളുമടക്കം 16 അഭയാർത്ഥികൾ മരണപ്പെട്ടിട്ടുണ്ട്. വനനശീകരണം നടന്ന കുത്തനെയുള്ള കുന്നിൻചരിവുകളിൽ താൽക്കാലിക ഷെൽട്ടറുകളിൽ കഴിയുന്ന പത്ത് ലക്ഷത്തിലധികം രോഹിങ്ക്യൻ അഭയാർത്ഥികൾ കാലവർഷക്കാലത്ത് കടുത്ത സുരക്ഷാ ഭീഷണിയിലാണ് കഴിയുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഇത്തരം പ്രകൃതിദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും വർദ്ധിച്ചുവരികയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാനിൽ സൈനിക തലവൻ അസിം മുനീറിന് പുതിയ ചുമതല നൽകി ഷെഹബാസ് ഷെരീഫ് സർക്കാർ; രാജ്യത്ത് ജനസംഖ്യാ വർദ്ധനവ് തടയാനുള്ള സമിതിയിൽ അംഗമാക്കി
ഇന്ത്യൻ വംശജയായ ഐടി പ്രൊഫഷണൽ ശീതൾ വ്രസെന്നിനെ അമേരിക്കയിൽ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച മകൻ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ