ലോകത്തെ ഞെട്ടിച്ച് നെതന്യാഹു, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച് ഗാസയിൽ, സൈനികർക്കൊപ്പം ദൃശ്യങ്ങൾ

Published : Nov 20, 2024, 03:54 PM ISTUpdated : Nov 20, 2024, 04:03 PM IST
ലോകത്തെ ഞെട്ടിച്ച് നെതന്യാഹു, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച് ഗാസയിൽ, സൈനികർക്കൊപ്പം ദൃശ്യങ്ങൾ

Synopsis

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച്, സൈനികർക്ക് ഒപ്പം നെതന്യാഹു നിൽക്കുന്ന ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടപ്പോൾ ആണ് ലോകം അപൂർവ സന്ദർശനം അറിഞ്ഞത്.   

യുദ്ധം തുടരുന്ന ​ഗാസയിൽ സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിച്ചാലും ഇനി ഒരിക്കലും ഹമാസ് ഗാസ ഭരിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച്, സൈനികർക്ക് ഒപ്പം നെതന്യാഹു നിൽക്കുന്ന ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടപ്പോൾ ആണ് ലോകം സന്ദർശനം അറിഞ്ഞത്.  

മാസിന്റെ സൈനിക ശേഷി ഇസ്രേയേൽ പൂർണമായി ഇല്ലാതാക്കിയെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ധികളെ മോചിപ്പിക്കാൻ ശ്രമം തുടരും. മോചിപ്പിക്കപ്പെടുന്ന ഓരോ ബന്ദികൾക്കും 5 മില്യൺ ഡോളർ, ഏകദേശം 42 കോടി രൂപ വീതം നൽകും. ഹമാസിൻ്റെ പിടിയിലിരിക്കുന്ന ഇസ്രായേലികളെ മോചിപ്പിക്കാൻ സഹായിക്കുന്നവർക്ക് യുദ്ധത്തിൽ തകർന്ന ഫലസ്തീൻ പ്രദേശത്ത് നിന്ന് രക്ഷപ്പെടാനുള്ള വഴി നൽകുമെന്നും നെതന്യാഹു പറഞ്ഞു. ബന്ദികളെ ഉപദ്രവിക്കാൻ തുനിയുന്നവരെ വേട്ടയാടി പിടികൂടുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇസ്രയേൽ സൈന്യത്തിന്റെ പ്രവർത്തനം നേരിട്ടറിയാനാണ് നെതന്യാഹു ​ഗാസയിലെത്തിയത്.  പ്രതിരോധമന്ത്രിയും സൈനിക മേധാവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അതീവ രഹസ്യമായി ആയിരുന്നു സന്ദർശനം.  

 

 

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി: 30കാരനെ കാറിടിച്ച് വധിച്ചത് പെട്രോൾ പമ്പിൽ ജോലിക്കിടെ
3000 ജീവൻ തെരുവിൽ പൊലിഞ്ഞു; ഇറാനിൽ പ്രതിഷേധക്കാരെ അടിച്ചൊതുക്കി ഭരണകൂടം, ദശാബ്ദം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം