അടുത്ത സീറ്റിലുള്ളത് ചാള്‍സ് ശോഭരാജ്, സഹയാത്രികയുടെ ഭീതി വൈറലാവുന്നു

Published : Dec 26, 2022, 08:00 PM IST
അടുത്ത സീറ്റിലുള്ളത് ചാള്‍സ് ശോഭരാജ്, സഹയാത്രികയുടെ ഭീതി വൈറലാവുന്നു

Synopsis

ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നുള്ള ചിത്രമാണ് വൈറലായിട്ടുള്ളത്. ഭീതിയോടെ സീറ്റീന്‍റെ ഒറു സൈഡിലേക്ക് ഒതുങ്ങിയിരിക്കുന്ന സഹയാത്രികയ്ക്കൊപ്പമുള്ളതാണ് ചാള്‍സിന്‍റെ ചിത്രം 

ദോഹ: പ്രായമേറിയെങ്കിലും ചാള്‍സ് ശോഭരാജിനോടുള്ള ആളുകളുടെ ഭീതി മാറുന്നില്ലെന്ന് വ്യക്തമാക്കി നാട് കടത്തപ്പെടുന്ന സീരിയല്‍ കില്ലറുടെ ചിത്രം വൈറലാവുന്നു. നേപ്പാളിൽ നിന്ന് നാടുകടത്താനായി കയറ്റിയ വിമാനത്തില്‍ ചാള്‍സിന്‍റെ അടുത്ത സീറ്റിനുടമയുടെ ചിത്രമാണ് വൈറലാവുന്നത്. ഭീതിയോടെ സീറ്റീന്‍റെ ഒറു സൈഡിലേക്ക് ഒതുങ്ങിയിരിക്കുന്ന സഹയാത്രികയ്ക്കൊപ്പമുള്ള ചാള്‍സിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വെള്ളിയാഴ്ചയാണ് ചാള്‍സിനെ ഫ്രാന്‍സിലേക്ക് നേപ്പാളില്‍ നിന്ന് നാടുകടത്തിയത്.

78കാരനായ ചാള്‍സിനെ കാഠ്മണ്ഠുവിലെ സെന്‍ട്രല്‍  ജയിലില്‍ നിന്ന് വിട്ടയച്ച ശേഷം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. ഖത്തര്‍ എയര്‍വേയ്സിന്‍റെ ക്യുആര്‍647 എന്ന വിമാനത്തിലാണ് ചാള്‍സിനെ ദോഹയിലേക്ക് കയറ്റി വിട്ടത്. ദോഹയില്‍ നിന്നാണ് ചാള്‍സിന് ഫ്രാന്‍സിലേക്കുള്ള വിമാനം. ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നുള്ള ചിത്രമാണ് വൈറലായിട്ടുള്ളത്. 

1960കളിൽ മോഷണത്തിൽ തുടങ്ങി 1970 കളിൽ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്. ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ഇയാൾ. 1972നും 1976നും ഇടയിൽ 24 ഓളം കൊലപാതകങ്ങൾ ചാൾസ് നടത്തി. കൊല്ലപ്പെട്ടതെല്ലാം ചാൾസുമായി സൗഹൃദം പുലർത്തിയിരുന്നവർ തന്നെ. കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്പോർട്ടും കൈവശപ്പെടുത്തുകയും പിന്നീട് ഈ പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാൾസിന്‍റെ രീതി.

നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന ചാൾസ്  രത്നവ്യാപാരിയായും മയക്കുമരുന്ന് ഡീലറായും കള്ളക്കടത്തുകാരനായും ഒക്കെ വേഷം മാറി. 1976ലാണ് ചാൾസ് ആദ്യമായി ജയിലിലായത്. എന്നാൽ ജയിൽച്ചാടി. പലരാജ്യത്ത് നിന്നും  പൊലീസുകാരെ വിദഗ്ധമായി പറ്റിച്ച് ചാൾസ് മുങ്ങി. ഡൽഹിയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു വിനോദസഞ്ചാരികൾക്ക് വിഷം നൽകിയതിനും ഇസ്രയേൽ പൗരനെ കൊലപ്പെടുത്തിയതിനും ചാൾസ് ശോഭരാജിനും ഭാര്യയ്ക്കുമെതിരെ ഇന്ത്യയിൽ കേസെടുത്തു. 

അറസ്റ്റിലായ ചാൾസ് തിഹാർ ജയിലിലായി. തൊട്ടുപിന്നാലെ ജയിൽ ചാടി. ഒരുമാസത്തിനു ശേഷം വീണ്ടും പിടിയിലായി. പിന്നീട് 1997 വരെ തിഹാർ ജയിലിൽ തന്നെ കഴിഞ്ഞു. 2003 -ൽ നേപ്പാളിൽ വച്ച് വീണ്ടും അറസ്റ്റിലായി.1975 -ൽ നടത്തിയ ഇരട്ട കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ചാള്‍സ്  2003 മുതൽ കാഠ്മണ്ഡുലിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. ഈ ശിക്ഷ അനുഭവിച്ച് വരവെയാണ് 78 കാരനായ ചാൾസിനെ പ്രായാധിക്യം കണക്കിലെടുത്ത് മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതി ഉത്തരവിട്ടത്.

PREV
Read more Articles on
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്