'തെക്കൻ ടിബറ്റ് ആണ്'; അരുണാചൽ പ്രദേശിന് മേൽ അവകാശം ഉറപ്പിക്കാൻ ചൈന, 11 സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകി

Published : Apr 04, 2023, 11:36 AM ISTUpdated : Apr 04, 2023, 11:41 AM IST
'തെക്കൻ ടിബറ്റ് ആണ്'; അരുണാചൽ പ്രദേശിന് മേൽ അവകാശം ഉറപ്പിക്കാൻ ചൈന, 11 സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകി

Synopsis

 രണ്ട് ഭൂപ്രദേശങ്ങൾ, രണ്ട് ജനവാസ മേഖലകൾ, അഞ്ച് പർവതശിഖരങ്ങൾ, രണ്ട് നദികൾ എന്നിവ ഉൾപ്പെടുന്നതാണ്  ഈ സ്ഥല പട്ടിക. ഇത് മൂന്നാം തവണയാണ് അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന പേരുകൾ നൽകുന്നത്. 

ദില്ലി: അരുണാചൽ പ്രദേശിന് മേലുള്ള അവകാശവാദം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാ​ഗമായി  അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകി. ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെ "ടിബറ്റിന്റെ തെക്കൻ ഭാഗമായ സാങ്‌നാൻ" എന്നാണ് ചൈന വിശേഷിപ്പിച്ചിരിക്കുന്നത്. 

ചൈനയുടെ കാബിനറ്റാ‌യ സ്റ്റേറ്റ് കൗൺസിൽ  പുറപ്പെടുവിച്ച  പേരുകൾ  ചൈനീസ്, ടിബറ്റൻ, പിൻയിൻ എന്നീ ഭാഷകളിലുള്ള അക്ഷരങ്ങളിലൂടെ ആഭ്യന്തരകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. രണ്ട് ഭൂപ്രദേശങ്ങൾ, രണ്ട് ജനവാസ മേഖലകൾ, അഞ്ച് പർവതശിഖരങ്ങൾ, രണ്ട് നദികൾ എന്നിവ ഉൾപ്പെടുന്നതാണ്  ഈ സ്ഥല പട്ടിക. ഇത് മൂന്നാം തവണയാണ് അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന പേരുകൾ നൽകുന്നത്. 2017ൽ ആറ് സ്ഥലങ്ങൾക്കും 2021ൽ 15 സ്ഥലങ്ങൾക്കും ചൈനീസ് ആഭ്യന്തര കാര്യ മന്ത്രാലയം ഇത്തരത്തിൽ പേര് നൽകിയിരുന്നു. 

അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. അരുണാചൽ പ്രദേശ് എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന പുതിയ പേരുകൾ നൽകുന്നത് ഈ വസ്തുതയ്ക്ക് മാറ്റം വരുത്തില്ലെന്നും ഇന്ത്യ വാദിച്ചു. പുതിയ പേരുകൾ പ്രഖ്യാപിക്കുന്നത് നിയമാനുസൃത  നീക്കമാണെന്നും ഭൂമിശാസ്ത്രപരമായി പേരുകൾ നൽകുന്നത് ചൈനയു‌ടെ  അവകാശമാണെന്നും ഔദ്യോ​ഗികവൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. 

Read Also: മോദിയുടെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമായത്, ബിരുദമല്ല; മന്ത്രിമാരുടെ ബിരുദം വിഷയമേയല്ലെന്നും അജിത് പവാർ

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു