ചൈനയില്‍ സൈനിക അട്ടിമറിയുണ്ടായോ?; ഇതുവരെ അറിയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്.!

By Web TeamFirst Published Sep 25, 2022, 8:06 AM IST
Highlights

പരക്കുന്ന അഭ്യൂഹങ്ങളില്‍ ചൈനയിൽ 'എന്തോ സംഭവിച്ചു' എന്ന റിപ്പോർട്ടുകള്‍ ഇന്റർനെറ്റില്‍ സജീവമാണ്.
 

ബീയജിംഗ്: പ്രസിഡന്റ് ഷി ജിൻപിങ്ങിനെതിരായ   സൈനിക അട്ടിമറി നടന്നുവെന്നാണ് കഴിഞ്ഞ ദിവസം മുതല്‍ വാര്‍ത്തകള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പരക്കുന്ന അഭ്യൂഹങ്ങളില്‍ ചൈനയിൽ 'എന്തോ സംഭവിച്ചു' എന്ന റിപ്പോർട്ടുകള്‍ ഇന്റർനെറ്റില്‍ സജീവമാണ്.

അത്തരം ഊഹങ്ങളുടെ തെളിവായി സൈബര്‍ ലോകം ഉദ്ധരിച്ച തെളിവുകള്‍ ഇവയാണ്, ചൈനയുടെ ചില ഭാഗങ്ങളിൽ യാത്രാവിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഷിയെ കുറച്ചുകാലമായി പൊതുസ്ഥലത്ത് കാണാനില്ല. ഒപ്പം തലസ്ഥാനമായ ബീജിംഗിലേക്ക് സൈനിക വ്യൂഹങ്ങള്‍ നീങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍. ഇത്തരം കാര്യങ്ങളാണ് ചൈനീസ് സോഷ്യല്‍ മീഡിയ മാധ്യമ പോസ്റ്റുകളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഈ അനുമാനങ്ങളെക്കുറിച്ച് ഔദ്യോഗികമായി ഒരു പ്രതികരണവും ചൈനീസ് സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം.  ബീയജിംഗിലേക്കുള്ള  സൈനിക നീക്കത്തെക്കുറിച്ചുള്ള സ്ഥിരീകരിച്ച റിപ്പോർട്ടുകളോ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒപ്പം തന്നെ ഇത്തരം അഭ്യൂഹങ്ങളോട് ഒരു പ്രതികരണവും ചൈന നടത്തിയില്ല എന്നതും സംശയത്തോടെയാണ് ലോകം നോക്കുന്നത്. 

ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ ചിലത് പരിശോധിക്കാം

അന്താരാഷ്ട്ര കാര്യങ്ങളില്‍ പലപ്പോഴും സോര്‍സ് ആയിട്ടുള്ള ട്വിറ്റർ അക്കൗണ്ടുകൾ ഷിക്കെതിരെ അട്ടിമറി നടന്നതായി ആദ്യം വെളിപ്പെടുത്തിയത്. ഷിക്ക് ശേഷം ചൈനീസ് പ്രസിഡന്‍റ് ആകുന്നയാള്‍ എന്ന് പറഞ്ഞ് ഒരു ചൈനീസ് സൈനിക ഉന്നതന്‍റെ ഫോട്ടോകളും ഈ അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഈ വാര്‍ത്തകളൊന്നും വന്നത് ഔദ്യോഗിക അക്കൌണ്ടുകളിലോ, വെരിഫൈ അക്കൌണ്ടുകളിലോ അല്ല.  കൂടാതെ ഈ അക്കൗണ്ടുകളിൽ ഭൂരിഭാഗവും അജ്ഞാത  പേരുകളിലാണ്.

General Li Qiaoming likely to succeed Chinese president Xi Jinping as next president of China pic.twitter.com/BYfY8hdmwi

— Frontalforce 🇮🇳 (@FrontalForce)

സൈനിക നീക്കത്തിന്‍റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.   "രാജ്യത്തെ 59 ശതമാനം വിമാനങ്ങളും നിലത്തിറക്കി. മുതിർന്ന ഉദ്യോഗസ്ഥരെ ജയിലിലടച്ചതിന് തൊട്ടുപിന്നാലെയാണ് സൈനിക വാഹനങ്ങൾ ബീജിംഗിലേക്ക് നീങ്ങുന്ന വീഡിയോ വരുന്നത്. എന്തൊക്കയോ പുകയുണ്ട്, അതിനർത്ഥം സി‌സി‌പിയുടെ ഉള്ളിൽ എവിടെയോ തീ പടരുന്നു എന്നാണ്. ചൈന അസ്ഥിരമാണ്," എഴുത്തുകാരനായ ഗോർഡൻ ജി ചാങ് ട്വിറ്ററില്‍ പറയുന്നു. 

This video of military vehicles moving to comes immediately after the grounding of 59% of the flights in the country and the jailings of senior officials. There’s a lot of smoke, which means there is a fire somewhere inside the . is unstable. https://t.co/hSUS3210GR

— Gordon G. Chang (@GordonGChang)

ശനിയാഴ്ച നേരത്തെ ടിബറ്റ് സ്വയംഭരണ പ്രദേശമായ സിഹ്‌നയ്ക്ക് മുകളിലൂടെ വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രതിരോധ കാര്യ ലേഖകൻ സൗരവ് ഝാ ട്വിറ്ററിൽ വിവരം പങ്കുവച്ചിട്ടുണ്ട്. 

"ഇവിടെ നിന്നും ഇന്ത്യയിലേക്ക് പോകാനുള്ള ഞങ്ങള്‍ ആശങ്കയിലാണ്. ലാസ ഗോംഗറിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കപ്പെടുന്നു. ടിബറ്റൻ പീഠഭൂമിയിൽ സൈനിക വ്യോമഗതാഗതത്തിൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടോയെന്ന് കാണേണ്ടതാണ്" ഝാ പറഞ്ഞു.

Of direct concern to us here in India. Many Flights to Lhasa Gonggar are also being cancelled. We have to see if there is an uptick in military air traffic over the Tibetan plateau or not. # XiJinping pic.twitter.com/xFvJDL6xhp

— Saurav Jha (@SJha1618)

സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇന്ത്യൻ സൈബര്‍ ലോകത്തെ അടക്കം ചില ട്വീറ്റുകളും  അഭിപ്രായപ്രകടനത്തിനപ്പുറം ചൈനീസ് അട്ടിമറിയുടെ സൂചനകളില്ലെന്ന് മിക്ക അന്താരാഷ്ട്ര ചൈനീസ് കാര്യ വിദഗ്ധര്‍ പറയുന്നത്.

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സി‌ഒ) ഉച്ചകോടിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഷി ക്വാറന്റൈനിൽ ആയിരിക്കുമെന്ന് ചൈനയിലെ വിദഗ്ധൻ ആദിൽ ബ്രാർ അഭിപ്രായപ്പെട്ടു, ഇത് ഇപ്പോൾ പൊതുവേദിയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിന് കാരണമായിരിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്.

ഫ്‌ളൈറ്റുകൾക്ക് തടസ്സമില്ലെന്ന് കാണിക്കുന്ന ഫ്ലൈറ്റ് ഡാറ്റയും ബ്രാർ പങ്കുവച്ചു. ഗവൺമെന്റ് സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥരുടെ പബ്ലിക് ബ്രീഫിംഗുകളുടെ ദൃശ്യങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. 

No flights are cancelled anywhere. Look at number of flights in and out of China. pic.twitter.com/zohASE623C

— Aadil Brar (@aadilbrar)

ചൈനയുടെ മേൽ ഷിക്ക് ശക്തമായ സ്ഥാപനപരമായ പിടിയുണ്ടെന്ന് മാധ്യമപ്രവർത്തകൻ സാക്ക ജേക്കബ് എടുത്തുപറഞ്ഞു, അതിനാല്‍ നിലവില്‍ അട്ടിമറിക്ക് സാധ്യതയില്ല.

"ചൈനയിലെ സൈനിക അട്ടിമറിയെക്കുറിച്ച് ഇന്ന് രാവിലെ നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇതുവരെ വിശ്വസനീയമായ ഒരു വിശദീകരണം ഇതില്‍ ലഭ്യമല്ല. പീപ്പിൾസ് ലിബറേഷൻ ആർമി സെൻട്രൽ മിലിട്ടറി കമ്മീഷന്റെ കീഴിൽ വരുന്നതിനാൽ ചൈനയിൽ സൈനിക അട്ടിമറിക്ക് സാധ്യതയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ സി.എം.സി.യുടെ തലവൻ. സൈന്യം പാർട്ടിയുടേതാണ്, സർക്കാരല്ല," ജേക്കബ് ട്വീറ്റിൽ പറഞ്ഞു.

അട്ടിമറി നടന്നതിന് ഇതുവരെ തെളിവില്ലെന്ന് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനന്ത് കൃഷ്ണനും പറഞ്ഞു. "ചൈനീസ് രാഷ്ട്രീയം ബ്ലാക്ക് ബോക്സുകള്‍ പോലെ നിഗൂഢമാണ്, സോഷ്യൽ മീഡിയ കിംവദന്തികളെ സാധൂകരിക്കാനുള്ള തെളിവുകളൊന്നും ഇന്ന് ബീജിംഗിൽ നിന്ന് ഞാൻ കണ്ടില്ല," നിർണായകമായ ചൈനയിലേക്ക് കിംവദന്തികൾ ഉയർന്നുവന്നതായി കൃഷ്ണൻ ട്വിറ്ററിൽ കുറിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഷി അഭൂതപൂർവമായ മൂന്നാം തവണയും ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ചൈനയിലെ ഏതെങ്കിലും അട്ടിമറിയെക്കുറിച്ചോ രാഷ്ട്രീയ പ്രക്ഷോഭത്തെക്കുറിച്ചോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനയെയും ലോകത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡസൻ കണക്കിന് ട്വീറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ ബീജിംഗിലെ ഇപ്പോഴത്തെ സൈനിക അട്ടിമറി അഭ്യൂഹത്തില്‍ യാതൊരു വിശദീകരണവും ഇല്ല. 

ക്വീൻ എലിസബത്തിന്റെ അന്ത്യ വിശ്രമ സ്ഥലം ഇതാണ്, ചിത്രം പങ്കുവച്ച് ബക്കിങ്ഹാം

'ഈ വർഷത്തെ ഏറ്റവും വലിയ വാഹനാപകടം', 47 പേരുമായി സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ചൈനയിൽ 27 പേർ മരിച്ചു

click me!