തെക്കൻ തീരത്ത് തൊട്ടാൽ പേർഷ്യൻ ഉൾക്കടലിൽ മൈനുകൾ വിതറും, വർഷങ്ങൾ നീളുന്ന പ്രത്യാഘാതം, ഇറാന്റെ ഭീഷണി സുപ്രധാന ഊർജ്ജ ഇടനാഴിക്കെതിരെ

Published : Mar 23, 2026, 04:27 PM IST
iran

Synopsis

തീരപ്രദേശങ്ങളിൽ നിന്ന് വിന്യസിക്കാൻ കഴിയുന്ന തരത്തിലുള്ള പൊങ്ങിക്കിടക്കുന്ന സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ പലതരം കടൽ മൈനുകൾ ഉപയോഗിക്കാൻ തയ്യാറാണെന്നാണ് ഇറാന്റെ ഭീഷണി.

ടെഹ്റാൻ:ഇറാന്റെ തെക്കൻ തീരത്തോ പ്രധാനപ്പെട്ട ദ്വീപുകളിലോ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ പേർഷ്യൻ ഉൾക്കടലിൽ പൂർണമായി മൈനുകൾ വിതറുമെന്ന ഭീഷണിയുമായി ഇറാൻ. ഇത്തരത്തിലുള്ള നീക്കമുണ്ടായാൽ പേർഷ്യൻ ഉൾക്കടലിലെ കപ്പൽ ഗതാഗതം പൂർണമായി സ്തംഭിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. അമേരിക്കയുമായും സഖ്യകക്ഷികളുമായും ചേർന്ന് ഇറാനെതിരായ നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഇറാന്റെ പ്രതിരോധ കൗൺസിൽ ഇത്തരമൊരു ഭീഷണി മുഴക്കിയിരിക്കുന്നത്. ഇറാന്റെ തീരങ്ങളെയോ ദ്വീപുകളെയോ ആക്രമിക്കാൻ ശ്രമിച്ചാൽ, ഉൾക്കടലിലേക്കുള്ള എല്ലാ വഴികളിലും വഴികളിലും മൈനുകൾ വിതറും, എന്നാണ് ഇറാൻ മാധ്യമ പ്രസ്താവനയിൽ വിശദമാക്കിയിട്ടുള്ളത്. തീരപ്രദേശങ്ങളിൽ നിന്ന് വിന്യസിക്കാൻ കഴിയുന്ന തരത്തിലുള്ള പൊങ്ങിക്കിടക്കുന്ന സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ പലതരം കടൽ മൈനുകൾ ഉപയോഗിക്കാൻ തയ്യാറാണെന്നാണ് ഇറാന്റെ ഭീഷണി. പേർഷ്യൻ ഉൾക്കടൽ മേഖല ഹോർമുസ് കടലിടുക്ക് പോലെയാകുമെന്നാണ് ഇറാൻ മുന്നറിയിപ്പിൽ വിശദമാക്കുന്നത്.

ഇത് ആഗോള കപ്പൽ ഗതാഗതത്തെ ദീർഘകാലത്തേക്ക് ഗുരുതരമായി ബാധിക്കും. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് സൈനിക നടപടിക്ക് അമേരിക്ക ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാന്റെ ഈ ഭീഷണി. കപ്പൽ പാതകൾ തുറക്കാൻ ഇറാനെ സമ്മർദ്ദത്തിലാക്കുകയാണ് ഖാർഗ് ദ്വീപിനെതിരായ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. കടലിൽ വിതറുന്ന മൈനുകൾ നീക്കം ചെയ്യുന്നത് വളരെ പ്രയാസകരമായിരിക്കുമെന്നും ഇറാൻ ഓർമ്മിപ്പിക്കുന്നു. 1980-കളിൽ വിതറിയ ഏതാനും കടൽ മൈനുകൾ നീക്കം ചെയ്യാൻ നൂറിലധികം മൈൻ സ്വീപ്പർ കപ്പലുകൾ പരാജയപ്പെട്ടത് മറക്കരുത്, എന്ന് ഇറാൻ പ്രസ്താവനയിൽ പറയുന്നത്. ഇത് എത്രത്തോളം കാലം പ്രതിസന്ധി സൃഷ്ടിക്കുമെന്നതിന്റെ സൂചനയാണ് മുന്നോട്ട് വയ്ക്കുന്നത്.ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴികളിലൊന്നാണ് പേർഷ്യൻ ഉൾക്കടൽ.

ഇവിടെയുണ്ടാകുന്ന ഏത് തടസ്സവും എണ്ണ വിതരണത്തെയും കപ്പൽ ഗതാഗതത്തെയും ആഗോള വിപണികളെയും സാരമായി ബാധിക്കുമെന്നതിനാൽ ലോകരാജ്യങ്ങൾ ആശങ്കയിലാണ്. സുരക്ഷിതമായി കടന്നുപോകാൻ ആഗ്രഹിക്കുന്ന കപ്പലുകൾ തങ്ങളുമായി ബന്ധപ്പെടണമെന്നും മേഖലയിലെ കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നും ഇറാൻ ഈ ഭീഷണിയിലൂടെ ആവർത്തിക്കുന്നു. ആഴ്ചകളായി തുടരുന്ന സംഘർഷങ്ങൾക്കിടെ ഇറാന്റെ പുതിയ മുന്നറിയിപ്പ്, ആഗോള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും ലോകമെമ്പാടുമുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു വലിയ പ്രാദേശിക പ്രതിസന്ധിയുടെ സൂചനയാണ് നൽകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലാൻഡിംഗിനിടെ ഇടിച്ച് കയറിയത് ഫയർ ട്രക്കിൽ, ന്യൂയോർക്കിൽ വിമാന അപകടത്തിൽ പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
ഇറാനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി കശ്മീരികൾ; ഈ മനുഷ്യത്വവും കാരുണ്യവും ഒരിക്കലും മറക്കില്ലെന്ന് എംബസി