കൊറോണ വൈറസ്: തത്സമയ വിവരങ്ങള്‍ അറിയാന്‍ വെബ്‌സൈറ്റ്‌ ഒരുക്കി അമേരിക്കൻ ​ഗവേഷകർ

Published : Jan 31, 2020, 11:24 PM ISTUpdated : Jan 31, 2020, 11:25 PM IST
കൊറോണ വൈറസ്: തത്സമയ വിവരങ്ങള്‍ അറിയാന്‍ വെബ്‌സൈറ്റ്‌ ഒരുക്കി അമേരിക്കൻ ​ഗവേഷകർ

Synopsis

വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് ലോകത്ത് 9,776 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 213 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 

വാഷിങ്ടൺ: കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങള്‍ ഇനി ഈ വെബ്‌സൈറ്റിലൂടെ അറിയാൻ സാധിക്കും. അമേരിക്കയിൽ നിന്നുള്ള ഗവേഷകരാണ് വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. എത്ര പേരില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും എത്രപേര്‍ വൈറസ് ബാധമൂലം മരിച്ചുവെന്നും എത്ര പേരുടെ രോഗം ഭേദമായി എന്നും വെബ്‌സൈറ്റിലൂടെ അറിയാനാകും. കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളെ അടയാളപ്പെടുത്തിയ മാപ്പ് സഹിതമാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. (വൈബ്സൈറ്റ്- https://gisanddata.maps.arcgis.com/apps/opsdashboard/index.html#/bda7594740fd40299423467b48e9ecf6)

വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് ലോകത്ത് 9,776 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 213 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 187 പേർക്ക് രോഗം ഭേദമായിട്ടുമുണ്ടെന്നും വെബ്സൈറ്റ് സൂചിപ്പിക്കുന്നു. ചൈനയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്. ഇവിടെ മാത്രം 9,568 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പേരും വൈറസ് ബാധിതരുടെ എണ്ണവും വെബ്‌സൈറ്റില്‍ ലഭ്യമാണ്. തായ്‍ലാൻഡ്, ഹോങ്കോം​ഗ്, സിംഗപ്പൂർ, തായ്‍വാൻ, മലേഷ്യ, മകാവു, സൗത്ത് കൊറിയ, യുഎസ്, ഫ്രാൻസ്, ജർമ്മനി, യുഎഇ, കാനഡ, ഇറ്റലി, വിയറ്റ്നാം, കംബോഡിയ, നേപ്പാൾ, ഫിലിപ്പീൻസ്, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും
ഇല്ലാത്ത രോ​ഗമുണ്ടാക്കും, വനിതാ ഡോക്ടർമാർ ചികിത്സിക്കുന്ന ക്ലിനിക്കുകളിൽ മാത്രം ചികിത്സ തേടും, ഒടുവിൽ 25കാരന് പൂട്ടുവീണു