കൊവിഡിൽ വിറങ്ങലിച്ച് ലോകം: മരണം 32000 കടന്നു; അമേരിക്കയിലും സ്പെയിനിലും ഭീതി വര്‍ധിക്കുന്നു

Published : Mar 29, 2020, 04:51 PM ISTUpdated : Mar 29, 2020, 06:56 PM IST
കൊവിഡിൽ വിറങ്ങലിച്ച് ലോകം: മരണം 32000 കടന്നു; അമേരിക്കയിലും സ്പെയിനിലും ഭീതി വര്‍ധിക്കുന്നു

Synopsis

സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്പെയിനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. രോഗികളുടെ എണ്ണം 78,797 ആയി. 

സ്പെയിൻ: ലോകത്ത് കൊവിഡ്‌ 19 ബാധിതരുടെ എണ്ണം ഏഴര ലക്ഷത്തോട് അടുക്കുകയാണ്. 6,83,504 പേർക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചത്. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി 33,139 ആളുകള്‍ ഇതിനകം കൊവിഡ്‌ ബാധിച്ച് മരിച്ചുകഴിഞ്ഞു. സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്പെയിനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. രോഗികളുടെ എണ്ണം 78,797 ആയി. 

അമേരിക്കയിലെ ഇല്ലിനോയിസിൽ കൊറോണ വൈറസ് ബാധിച്ച് നവജാത ശിശു മരിച്ചു. അതേസമയം, കൊവിഡ് വൈറസ് രോഗം ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2,229 ആയി. ഇന്നലെ മാത്രം 1900 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം കേസുകളുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം കവിഞ്ഞു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 123,781 പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

Also Read: കൊറോണ ബാധിച്ച് നവജാത ശിശു മരിച്ചു

ഇറാനിലും കൊവിഡ് മരണം തുടരുകയാണ്. 2640 പേരാണ് ഇറാനിൽ രോ​ഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 123 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊവിഡ് വൻ നാശം വിതച്ച ഇറ്റലിയിൽ കൊവിഡ് മരണം 10,023 ആയി. 92,472 പേർക്കാണ് ഇറ്റലിയിൽ രോ​ഗബാധ സ്ഥിരീകരിച്ചത്. അതിനിടെ, കൊവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. 86 വയസായിരുന്നു. 

Also Read: സ്പാനിഷ് രാജകുമാരി കൊവിഡ് ബാധിച്ച് മരിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യയോടും പാകിസ്ഥാനോടുമുള്ള താരിഖ് റഹ്‌മാൻ സർക്കാരിന്റെ നിലപാട്? നയം വ്യക്തമാക്കി ബംഗ്ലാദേശ്
'ഇന്ത്യയുടെ ഉറപ്പ് കിട്ടി', അമേരിക്കയുടെ വെളിപ്പെടുത്തൽ; 'നിലവിലുള്ളതിലധികം എണ്ണ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങില്ല'