സ്കൈ വാക്കില്‍ നിന്ന് 4000 അടി താഴ്ചയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Published : Jun 19, 2023, 10:40 AM IST
സ്കൈ വാക്കില്‍ നിന്ന് 4000 അടി താഴ്ചയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Synopsis

ഗ്രാന്‍ഡ് കാന്യന്‍ ഗര്‍ത്തത്തിന് മുകളിലൂടെ 70 അടി നീളത്തിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന്‍റെ അരികിലേക്ക് ഒരാള്‍ പോകുന്നത് ഇവിടെയെത്തിയ വിനോദ സഞ്ചാരികളാണ് ശ്രദ്ധിക്കുന്നത്

അരിസോണ:  ഗ്രാന്‍ഡ് കാന്യനിലെ സ്കൈ വാക്കില്‍ നിന്ന് വീണ് 33കാരന് ദാരുണാന്ത്യം. അരിസോണയിലെ സുപ്രധാന വിനോദ സഞ്ചാര സ്ഥലമായ ഗ്രാന്‍ഡ് കാന്യന്‍ ഗര്‍ത്തത്തിലേക്ക് 4000 അടി ഉയരത്തില്‍ നിന്നാണ് യുവാവ് വീണത്. 33 കാരനായ പുരുഷന്‍ എന്ന് മാത്രമാണ് നിലവില്‍ പുറത്ത് വന്നിട്ടുള്ള വിവരം. സ്കൈവാക്കിന്‍റെ പുറത്തേക്ക് എത്തി വലിഞ്ഞ് നോക്കുന്നതിന് ഇടയിലാണ് യുവാവ് ഗര്‍ത്തത്തിലേക്ക് വീണതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ ആദ്യവാരത്തിലാണ് അപകടമുണ്ടായത്. മൊഹാവേ കൌണ്ടി ഷെരീഫിന്‍റെ ഓഫീസാണ് യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. ഗ്രാന്‍ഡ് കാന്യന്‍ ഗര്‍ത്തത്തിന് മുകളിലൂടെ 70 അടി നീളത്തിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന്‍റെ അരികിലേക്ക് ഒരാള്‍ പോകുന്നത് ഇവിടെയെത്തിയ വിനോദ സഞ്ചാരികളാണ് ശ്രദ്ധിക്കുന്നത്. പിന്നാലെ തന്നെ റോപ് റെസ്ക്യൂ വിഭാഗത്തിന് സന്ദേശം ലഭിച്ചെങ്കിലും അതിനോടകം യുവാവ് ഗര്‍ത്തത്തിലേക്ക് വീണിരുന്നു. ഹെലികോപ്ടര്‍ അടക്കമുള്ളവ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയെങ്കിലും യുവാവിന്‍റെ ജീവന്‍ രക്ഷപ്പെടുത്താനായില്ല.

മൃഗശാല സന്ദര്‍ശിക്കാനെത്തിയ ആളുമായി കങ്കാരുവിന്‍റെ ഗുസ്തി, കഴുത്തിന് പിടിച്ച് തള്ളി സഞ്ചാരി; വൈറല്‍ വീഡിയോ

സംഭവത്തില്‍ പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരിസോണയിലെ വടക്കന്‍ മേഖലയിലെ ഗോത്ര വര്‍ഗക്കാരനാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. ഹുലാപൈ എന്ന ഗോത്ര വര്‍ഗക്കാരാണ് ഗ്രാന്‍ഡ് കാന്യനിലെ സ്കൈ വാക്ക് നിയന്ത്രിക്കുന്നത്. 2007 മുതല്‍ 10 ദശലക്ഷം ആളുകളാണ് ഈ സ്കൈ വാക്ക് കാണാനെത്തിയതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. 

'ബീച്ചിൽ വന്നോളൂ, ന​ഗ്നരായി വെയിൽ കാഞ്ഞോളൂ, പക്ഷേ ലൈം​ഗിക ബന്ധത്തിലേർപ്പെടരുത്'; വിലക്കുമായി യൂറോപ്യൻ രാജ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി