ഒരിടത്ത് ചര്‍ച്ച, ഒരിടത്ത് സംഘര്‍ഷം, നിർണായക ചർച്ചകൾക്ക് ഇറാൻ സംഘം നാളെ പാകിസ്ഥാനിൽ, പ്രതീക്ഷയോടെ ലോകം; ഇറാഖിലും അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു

Published : Jul 20, 2026, 02:43 AM IST
US-Iran Talks

Synopsis

ജോർദാനിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരെ യുഎസ് ശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ സംഘം പാകിസ്ഥാനുമായി ചർച്ച നടത്താനിരിക്കെയാണ് ഈ സൈനിക നീക്കം. സംഘർഷങ്ങൾക്കിടയിലും സമാധാന ശ്രമങ്ങളുടെ ഭാഗമായി ഒമാനും ഖത്തറും ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.

ടെഹ്റാൻ: മധ്യേഷ്യയിൽ സമാധാന ചർച്ചകളും സൈനിക സംഘർഷങ്ങളും ഒരേസമയം സജീവമാകുന്നു. ഇറാൻ സംഘം നാളെ പാകിസ്ഥാനിൽ എത്തി നിർണായക ചർച്ചകൾ നടത്താനിരിക്കെയാണ് മേഖലയിൽ പുതിയ സൈനിക നീക്കങ്ങളും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമാനും ഖത്തറും തമ്മിലും ഈ സാഹചര്യത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. ജോർദാനിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരെ യുഎസിന്റെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെയാണ് വീണ്ടും കനത്ത വ്യോമാക്രമണം ആരംഭിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരമാണ് ഈ നീക്കം. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി ദുർബലപ്പെടുത്താനും, ജോർദാനിൽ ആക്രമണം നടത്തിയ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന് കടുത്ത ശിക്ഷ നൽകാനുമാണ് ആക്രമണമെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഇറാന്റെ തെക്കൻ തുറമുഖ നഗരമായ സിരിക്കിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹാജിയാബാദിലും യുഎസ് ആക്രമണമുണ്ടായെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലാണ് രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തെ തുടർന്ന് കാണാതായ അമേരിക്കൻ സൈനികൻ ജോർദാനിൽ കൊല്ലപ്പെട്ടു എന്ന് സംശയിക്കുന്നു. ഇവിടെനിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം നിലവിൽ പരിശോധിച്ചുവരികയാണ്. പരിക്കേറ്റ നാല് സൈനികർ ജോർദാനിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയി. സൈനികരുടെ മരണം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേതും സ്ഥിരീകരിച്ചു. അതേസമയം, ഇറാക്കിൽ ഇറാന്റെ ബോംബ് നിർവീര്യമാക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി വിശദീകരണമുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും കുടുംബങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം തുടരുമ്പോഴും സമാധാനത്തിനായുള്ള ഒമാൻ - ഖത്തർ ചർച്ചകളും പൂർത്തിയായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഏത് നിമിഷവും ബോംബിട്ട് തകർക്കപ്പെട്ടേക്കാവുന്ന സാഹചര്യത്തിൽ നിങ്ങൾ ചർച്ചകൾ നടത്തിയിട്ടുണ്ടോ'? അമേരിക്കൻ പ്രതിനിധിയോട് ഇറാൻ വിദേശകാര്യമന്ത്രിയുടെ ചോദ്യം
15 മണിക്കൂർ ജോലി, ശമ്പളവും ഭക്ഷണവുമില്ല, ഒമാനിൽ യുവതി നേരിട്ടത് ഗുരുതര ചൂഷണം, സഹായം തേടി വീട്ടുജോലിക്കെത്തിയ യുവതി