വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം..! ഒടുവിൽ അങ്ങനെയും സംഭവിക്കുമോ? മനസ് തുറന്ന് ഡോണൾഡ് ട്രംപ്, ആകാംക്ഷയിൽ ലോകം

Published : Aug 16, 2025, 09:54 AM IST
hillary clinton donald trump

Synopsis

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപ് വിജയിച്ചാൽ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ഹിലരി ക്ലിന്റൺ. ട്രംപിന് ഹിലരിയെ ഇഷ്ടപ്പെടാൻ തുടങ്ങേണ്ടി വരുമെന്ന് ട്രംപിന്റെ പ്രതികരണം. 

വാഷിംഗ്ടൺ: മുൻ രാഷ്ട്രീയ എതിരാളിയായ ഹിലരി ക്ലിന്റനെ ഇഷ്ടപ്പെടാൻ തുടങ്ങേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപ് വിജയിച്ചാൽ, അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് മുൻ എതിരാളിയായിരുന്ന ഹിലരി ക്ലിന്റൺ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, 'എനിക്ക് എൻ്റെ മുൻ രാഷ്ട്രീയ എതിരാളിയായ ഹിലരി ക്ലിന്റനെ ഇഷ്ടപ്പെടാൻ തുടങ്ങേണ്ടി വരുമെന്ന്' ട്രംപ് പ്രതികരിച്ചു.

എയർ ഫോഴ്സ് വണ്ണിൽ വെച്ച് അമേരിക്കൻ പത്രപ്രവർത്തകൻ ബ്രെറ്റ് ബെയറുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിന് വഴങ്ങാതെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് കഴിഞ്ഞാൽ അദ്ദേഹത്തെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ഹിലരി ക്ലിന്റൺ പറഞ്ഞത് ബെയർ ട്രംപിനെ ഓർമ്മിപ്പിച്ചു. ഇതിന് മറുപടിയായാണ് ട്രംപിൻ്റെ ഈ പ്രതികരണം. നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാനുള്ള ഹിലരി ക്ലിന്റൻ്റെ വാഗ്ദാനം ട്രംപിന് ഒരു മികച്ച നയതന്ത്രപരമായ വിജയം നേടാനുള്ള അവസരമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

'റേജിംഗ് മോഡറേറ്റ്സ്' എന്ന പോഡ്കാസ്റ്റിലാണ് ഹിലരി ക്ലിന്റൺ ഈ പ്രസ്താവന നടത്തിയത്. "സത്യസന്ധമായി പറഞ്ഞാൽ, ഈ ഭീകരമായ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ, ആക്രമണകാരിക്ക് ഒരു പ്രദേശവും വിട്ടുകൊടുക്കാതെ യുക്രൈനെ സംരക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചാൽ, പുടിനെതിരേ ശക്തമായി നിലകൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ, ഞാൻ ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിന് ശുപാർശ ചെയ്യും. അത് ഇതുവരെ നമ്മൾ കണ്ടിട്ടില്ല, പക്ഷേ ഇത് അതിനുള്ള അവസരമായിരിക്കാം." അഭിമുഖം നടത്തിയ ജെസ്സിക്ക ടാർലോവിനോട് ഹിലരി പറഞ്ഞു.

അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചപ്പോൾ സമാധാന കരാറിൽ ധാരണയായില്ല. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ ധാരണയാകാതെയാണ് ചർച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുമായി ഉടൻ സംസാരിക്കും. അതിന് ശേഷം തുടർനടപടിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജപ്പാനിൽ മെഗാക്വേക്ക് മുന്നറിയിപ്പ്, തുടർ ചലനങ്ങളുടെ തീവ്രത 8 വരെ എത്തിയേക്കുമെന്ന് അറിയിപ്പ്
യുദ്ധഭീതിയിൽ യൂറോപ്പ്; സൈനീകരുടെ എണ്ണം കൂട്ടാൻ രാജ്യങ്ങൾ പക്ഷേ, മരിക്കാനില്ലെന്ന് യുവാക്കൾ