Srilankan Crisis :മാലിയിൽ നിന്നും സിംഗപ്പൂരിലേക്ക് കടക്കാൻ ഗോത്തബയ, ശ്രീലങ്കയിൽ നേതൃമാറ്റ ചർച്ചകൾ തുടരുന്നു

Published : Jul 14, 2022, 07:51 AM IST
Srilankan Crisis :മാലിയിൽ നിന്നും സിംഗപ്പൂരിലേക്ക് കടക്കാൻ ഗോത്തബയ, ശ്രീലങ്കയിൽ നേതൃമാറ്റ ചർച്ചകൾ തുടരുന്നു

Synopsis

ബുധനാഴ്ച രാജിവയ്ക്കും എന്ന് അറിയിച്ച ഗോത്തബയ രജപക്സെ ഇതുവരെ തൻ്റെ രാജിക്കത്ത് കൈമാറിയിട്ടില്ല. രാജിക്കത്ത് കൈവശം വച്ചാണ് അദ്ദേഹം ശ്രീലങ്ക വിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൊളംബോ: രാജി പ്രഖ്യാപിക്കാൻ തയാറാകാതെ പ്രസിഡൻ്റ് ഗോത്തബയ രജപക്സെ രാജ്യം വിട്ടതോടെ ശ്രീലങ്കയിൽ  വീണ്ടും കലാപം. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്ക് സൈനിക വിമാനത്തിൽ മാലിദ്വീപിലേക്ക് ആണ് ഗോത്തബയ കടന്നത്.   ഒപ്പം ഭാര്യ യോമ രജപക്സെയും മാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇപ്പോൾ തങ്ങുന്ന ഇവർ മറ്റൊരു രാജ്യത്തേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ഗോത്തബയ രാജിവയ്ക്കാതെ രാജ്യം വിട്ടെന്ന വാർത്ത പരസ്യമായതോടെ കൊളംബോയിൽ ജനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചു കയറി.  അടിയന്തരസാഹചര്യം നേരിടാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അതേസമയം മാലിദ്വീപിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടക്കുന്ന ഗോത്തബയ രജപക്സെ അവിടെ നിന്നും സിംഗപ്പൂരിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് എന്നാണ് ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിംഗപ്പൂരിലേക്ക് കടക്കാനായി ഒരു സ്വകാര്യ വിമാനമൊപ്പിക്കാൻ ഗോത്തബയ മാലി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ ഗോത്തബയ്ക്ക് അഭയം നൽകിയ മാലി ദ്വീപ് സർക്കാരിൻ്റെ നടപടിക്കെതിരെ അവിടുത്തെ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നതോടെ മാലി സർക്കാരും സമ്മർദ്ദത്തിലായി എന്നാണ് സൂചന.

ബുധനാഴ്ച രാജിവയ്ക്കും എന്ന് അറിയിച്ച ഗോത്തബയ രജപക്സെ ഇതുവരെ തൻ്റെ രാജിക്കത്ത് കൈമാറിയിട്ടില്ല. രാജിക്കത്ത് കൈവശം വച്ചാണ് അദ്ദേഹം ശ്രീലങ്ക വിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലങ്കയിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയാൽ തനിക്ക് നേരെ തിരിയുമെന്ന് ഗോത്തബയ ആശങ്കപ്പെടുന്നുവെന്നും പ്രസിഡൻ്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ച് വിദേശത്തെ ഏതെങ്കിലും ഒരു സുരക്ഷിത കേന്ദ്രത്തിൽ എത്തി ചേരാനുള്ള തിടുക്കത്തിലാണ് ഗോത്തബയ എന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. 

ഇന്നലെ, ലങ്കൻ രാഷ്ട്രീയ നേതാക്കൾ സർവകക്ഷി യോഗം ചേർന്നു, പാർലമെന്റ് സ്പീക്കറെ ആക്ടിംഗ് പ്രസിഡന്റായി ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് സർവകക്ഷി സർക്കാർ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ സ്വീകാര്യനായ ഒരാളെ പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സ്പീക്കർ മഹിന്ദ യാപ അബേവർധനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

PREV
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം