ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

Published : Sep 01, 2026, 08:27 AM IST
Floating Island

Synopsis

കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള വില്ലിസ്റ്റൺ റിസർവോയറിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഒരു വലിയ ദ്വീപ് ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കരയിൽ നിന്ന് വേർപെട്ട ഭൂഭാഗമാണിതെന്നും ഇത് കാറ്റിൽ മറ്റേതെങ്കിലും തീരത്തേക്ക് നീങ്ങിയിരിക്കാമെന്നും അധികൃതർ കരുതുന്നു.

ബ്രിട്ടിഷ് കൊളംബിയ: കാനഡയിലെ റിസർവോയറിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ദ്വീപ് കുറച്ച് ദിവസങ്ങൾക്ക് ശേഷം അപ്രത്യക്ഷമായി. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള വില്ലിസ്റ്റൺ റിസർവോയറിലാണ് മരങ്ങളും ചെടികളും നിറഞ്ഞ വലിയൊരു ദ്വീപ് സമാനമായ ഭൂപ്രദേശം അപ്രതീക്ഷിതമായി കണ്ടത്. ഏകദേശം രണ്ട് ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലിപ്പമുള്ള ദ്വീപ് ജൂലൈ അവസാനവാരത്തോടെയാണ് വെള്ളത്തിൽ ഒഴുകിനടക്കുന്ന നിലയിൽ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. റോക്കി അവേരി എന്ന ബോട്ട് യാത്രികനാണ് ഇത് ആദ്യം കാണുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തത്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിപ്പിക്കപ്പെട്ടു. ആദ്യം ഇതൊരു വ്യാജ ദൃശ്യമാണെന്നാണ് അധികൃതർ കരുതിയത്. എന്നാൽ ജൂലൈ 21-ലെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇത് സത്യമാണെന്ന് മനസിലായി. ഡാമിൽ നിന്ന് 100 കിലോമീറ്റർ അകലെയായിട്ടാണ് ദ്വീപ് പ്രത്യക്ഷപ്പെട്ടത്. ഓഗസ്റ്റ് 5-ഓടെ ഈ ദ്വീപ് ഇവിടെനിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി. പിന്നീട് ഉപഗ്രഹ ചിത്രങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.

കനത്ത മഴയെയും മഞ്ഞുവീഴ്ചയെയും തുടർന്ന് ജലസംഭരണിയിലെ ജലനിരപ്പ് കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. വർഷങ്ങളായി കരയോട് ചേർന്ന് അടിഞ്ഞുകൂടി കിടന്നിരുന്ന അവശിഷ്ടങ്ങളിലും മരങ്ങളിലും ചെടികൾ വളർന്നുതുടങ്ങിയിരുന്നു. ജലനിരപ്പ് ഉയർന്നപ്പോൾ ഈ വലിയ ഭൂപാളി കരയിൽ നിന്ന് വേർപെടുകയും കാറ്റിൽ ഒഴുകി ജലസംഭരണിയുടെ നടുവിലേക്ക് എത്തുകയുമായിരുന്നു എന്നാണ് അധികൃതരുടെ വിലയിരുത്തൽ. ദ്വീപ് പൂർണ്ണമായി വെള്ളത്തിനടിയിൽ മുങ്ങിപ്പോയതല്ലെന്നും, കാറ്റിന്റെ സ്വാധീനം മൂലം ജലസംഭരണിയുടെ ഏതെങ്കിലും തീരപ്രദേശത്തോ സുരക്ഷിതമായ ഉൾഭാഗത്തോ ഇത് വീണ്ടും അടുത്തിട്ടുണ്ടാകാമെന്നും അധികൃതർ കരുതുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒമാൻ തീരത്തിനു അടുത്ത് കപ്പലിന് നേരെ ആക്രമണം; ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
ഇറാന് മുന്നറിയിപ്പുമായി ട്രംപ്; 'ജോർദാനിൽ നടത്തിയ അക്രമണത്തിന് ശക്തമായ തിരിച്ചടി നൽകും'