
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍ രംഗത്ത്. രണ്ട് ദശാബ്ദം മുമ്പ് ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണ്‍ സ്റ്റാന്റിലെ വിഐപി ബോക്‌സില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് മുന്‍ മോഡലായ ആമി ഡോറിസ് രംഗത്തെത്തിയത്. ട്രംപ് തന്റെ കഴുത്തിന് താഴെ നാവുകൊണ്ടുഴിയുകയായിരുന്നുവെന്നും താന്‍ തട്ടിമാറ്റിയെന്നും അവര്‍ ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൈകള്‍ കൊണ്ട് ഇറുക്കി തന്റെ ശരീരമാകെ പിടിച്ചെന്നും ആമി ഡോറിസ് പറഞ്ഞു. അദ്ദേഹത്തിന്റെ പിടിയില്‍ നിന്ന് തനിക്ക് പുറത്തെത്താനായില്ലെന്നും തന്റെ പല്ലുപയോഗിച്ചാണ് ട്രംപില്‍ നിന്ന് രക്ഷപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
ട്രംപിന് 51 വയസ്സുള്ളപ്പോഴാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആമി ഡോറിസിന്റെ ആരോപണം. അന്ന് അവര്‍ക്ക് 24 വയസ്സായിരുന്നു പ്രായം. അതേസമയം മോഡലിന്റെ ആരോപണം ട്രംപിന്റെ അഭിഭാഷകന്‍ തള്ളി. ആരോപണത്തിന് വിശ്വാസ്യതയില്ലെന്നും പൊതുയിടത്ത് നടന്ന സംഭവത്തിന് സാക്ഷികളില്ലേയെന്നും അഭിഭാഷകന്‍ ചോദിച്ചു. അവര്‍ ആരോപിക്കുന്ന സംഭവത്തിന് ശേഷം നിരന്തരമായി അവര്‍ എന്തിനാണ് ട്രംപിനെ വന്നുകണ്ടതെന്നും അഭിഭാഷകന്‍ പറഞ്ഞു.
1997 സെപ്റ്റംബര്‍ അഞ്ചിനാണ് സംഭവം നടന്നതെന്നാണ് ആമി ഡോറിസിന്റെ ആരോപണം. രണ്ട് മക്കളുമായി ഫ്‌ലോറിഡയിലാണ് ഇവരുടെ താമസം. 2016ല്‍ ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ വെളിപ്പെടുത്തലിന് തയ്യാറായതാണെന്നും എന്നാല്‍ തന്റെ കുടുംബത്തെയോര്‍ത്ത് പിന്മാറിയതാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam