സിറിയ വിട്ടോടി 9-ാം നാൾ മൗനം വെടിഞ്ഞ് അസദ്; പ്രസിഡൻ്റിൻ്റെ പേരിൽ പ്രസ്താവന, ഡ്രോൺ ആക്രമണത്തോടെ റഷ്യ മാറ്റി

Published : Dec 16, 2024, 07:01 PM ISTUpdated : Dec 16, 2024, 07:09 PM IST
സിറിയ വിട്ടോടി 9-ാം നാൾ മൗനം വെടിഞ്ഞ് അസദ്; പ്രസിഡൻ്റിൻ്റെ പേരിൽ പ്രസ്താവന, ഡ്രോൺ ആക്രമണത്തോടെ റഷ്യ മാറ്റി

Synopsis

മോസ്‌കോയിൽ അഭയം തേടി ഒൻപത് ദിവസം പിന്നിടുമ്പോഴാണ് ആദ്യപ്രതികരണം പുറത്തുവരുന്നത്. പ്രസിഡന്റ് ബഷാർ അൽ അസദ് എന്ന പേരിൽ പ്രസ്താവന.

മോസ്കോ: സിറിയയിലെ വിമതരുടെ അട്ടിമറിയിൽ ആദ്യമായി പ്രതികരിച്ച് സിറിയൻ മുൻ പ്രസിഡൻ്റ് ബാഷർ അൽ-അസദ്. സിറിയയിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണെന്നും സിറിയ വിടാൻ നേരത്തെ തീരുമാനിച്ചിരുന്നില്ലെന്നും ബാഷർ അൽ-അസദ് പറഞ്ഞു. റഷ്യയിൽ അഭയം തേടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും അത്തരമൊരു നിർദേശവും തനിക്ക് മുന്നിൽ വന്നിട്ടുമില്ലെന്നും അസദ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറ‌യുന്നു. മോസ്‌കോയിൽ അഭയം തേടി ഒൻപത് ദിവസം പിന്നിടുമ്പോഴാണ് ആദ്യപ്രതികരണം പുറത്തുവരുന്നത്. പ്രസിഡന്റ് ബാഷർ അൽ അസദ് എന്ന പേരിലാണ് പ്രസ്താവന. ഡിസംബർ എട്ട് രാത്രിയാണ് അസദ് സിറിയ വിട്ടത്. 

തീവ്രവാദികൾക്കെതിരെ പൊരുതുക തന്നെയായിരുന്നു ലക്ഷ്യം. വ്യക്തിപരമായ നേട്ടത്തിനായി ഒന്നും ചെയ്തിട്ടില്ല. രാജ്യം തീവ്രവാദികളുടെ കൈയിൽ പെട്ടുകഴിഞ്ഞാൽ പദവിയിൽ തുടരുന്നത് അർത്ഥശൂന്യമാണ്. എന്നാൽ സിറിയൻ ജനതയോടുള്ള ബന്ധത്തിന് ഇളക്കം തട്ടില്ല. രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്നാണ് പ്രതീക്ഷയെന്നും അസദ് പറയുന്നു. ഡിസംബർ 8 പുലർച്ചെ വരെ ദമാസ്കസിൽ ഉണ്ടായിരുന്നു. റഷ്യൻ വ്യോമത്താവളം ആക്രമിച്ചപ്പോഴാണ്‌ തനിക്ക് രാജ്യം വിടേണ്ടിവന്നത്. ഡ്രോൺ ആക്രമണം ഉണ്ടായതോടെ റഷ്യ തന്നെ അടിയന്തരമായി മാറ്റുകയായിരുന്നുവെന്നും അസദ് പറയുന്നു. 

അതേസമയം, അട്ടിമറിയിൽ പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ-അസാദ് ഏകദേശം 250 മില്യൺ ഡോളർ (2,082 കോടി രൂപ) മോസ്‌കോയിലേക്ക് കടത്തിയതിന് ശേഷമാണ് രക്ഷപ്പെട്ടതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2018-2019 കാലയളവിൽ ഏകദേശം രണ്ട് ടൺ 100 ഡോളർ നോട്ടുകളുടെ 500 യൂറോയുടെ കറൻസി നോട്ടുകളും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കറൻസി നോട്ടുകൾ മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിലെത്തിച്ച ശേഷം റഷ്യൻ ബാങ്കുകളിൽ നിക്ഷേപിച്ചു.

ഇതേ കാലയളവിൽ അസദിൻ്റെ ബന്ധുക്കൾ റഷ്യയിൽ രഹസ്യമായി സ്വത്തുക്കൾ വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, രണ്ട് വർഷത്തിനുള്ളിൽ റഷ്യൻ ബാങ്കുകൾക്ക് 250 മില്യൺ ഡോളറിൻ്റെ കറൻസി നോട്ടുകൾ ലഭിച്ചതായി ഒരു രേഖയും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്, ഇന്ധന കള്ളക്കടത്ത് എന്നിവയിൽ നിന്ന് അസദും അദ്ദേഹത്തിൻ്റെ സഹായികളും പണം സമ്പാദിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔട്ട്‌ലെറ്റ് പറഞ്ഞു.

2011-ൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന് വർഷങ്ങളോളം നീണ്ട ആഭ്യന്തരയുദ്ധത്തിന് ശേഷം, ഹയാത്ത് തഹ്‌രീർ അൽ-ഷാമിൻ്റെ (HTS) നേതൃത്വത്തിലുള്ള 11 ദിവസത്തെ ആക്രമണത്തെത്തുടർന്ന് ഡിസംബർ 8 ന് സിറിയയുടെ നിയന്ത്രണം പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെ അസദ് സിറിയയിൽ നിന്ന് റഷ്യയിലേക്ക് പലായനം ചെയ്തു. ആഭ്യന്തര യുദ്ധത്തെ തുടർന്ന് 500,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. വർഷങ്ങളായി റഷ്യ അസദിൻ്റെ ഭരണത്തിന് സുരക്ഷ നൽകിയിരുന്നുവെന്ന് സിറിയൻ ലീഗൽ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിലെ മുതിർന്ന ഗവേഷകൻ ഇയാദ് ഹമീദ് പറഞ്ഞു. റഷ്യ വർഷങ്ങളായി അസദിൻ്റെ ഭരണത്തെ പിന്തുണച്ചിരുന്നു. എന്നാൽ റഷ്യൻ കമ്പനികൾ സിറിയയുടെ ഫോസ്ഫേറ്റ് വിതരണ ശൃംഖലയിൽ ഉൾപ്പെട്ടതോടെ ബന്ധം കൂടുതൽ ആഴത്തിലായി. 2018 മാർച്ചിനും 2019 സെപ്റ്റംബറിനുമിടയിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വലിയ രീതിയിൽ പണ കൈമാറ്റം നടന്നു. 

ആംബുലൻസ് വിട്ടുനൽകിയില്ല, വയനാട്ടിൽ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി; പ്രതിഷേധത്തിന് പിന്നാലെ സസ്പെൻഷൻ

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷോപ്പിങ് മാളിൽ വൻ തീപിടിത്തം, 6 പേർ മരിച്ചു, 65 പേരെ കാണാനില്ല; കറാച്ചിയിൽ വൻ അപകടം
ലൈം​ഗികാതിക്രമമെന്ന യുവതിയുടെ ആരോപണം - ദീപക്കിന്റെ ആത്മഹത്യയിൽ യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം; 'നീതി കിട്ടാൻ ഏതറ്റം വരെയും പോകും'