
പാരിസ്: കാൽ നൂറ്റാണ്ടിലേറെ തന്റെ മൂന്നൂറോളം രോഗികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുൻ ശസ്ത്രക്രിയാ വിദഗ്ധന്റെ വിചാരണ അടുത്തയാഴ്ച്ച തുടങ്ങും. ഇരകളില്‍ ഇപ്പോഴും ഭൂരിഭാഗം കുട്ടികളും അബോധാവസ്ഥയില്‍ തുടരുകയാണ്. 74 കാരനായ ജോയൽ ലെ സ്‌കോർനെക്കിനെതിരെയാണ് രൂക്ഷമായ ആരോപണങ്ങളുള്ളത്. ഫെബ്രുവരി 24 ന് ആണ് ജോയലിനെതിരെയുള്ള നാല് മാസത്തെ വിചാരണ ആരംഭിക്കുന്നത്. തുറന്ന കോടതിയിലും, അടഞ്ഞ കോടതിയിലുമായാണ് ഇരകൾ മൊഴി നൽകുക.
ഇയാൾ ലൈംഗികമായി പീഡിപ്പിച്ച ഇരകളുടെ ശരാശരി പ്രായം 11 വയസാണെങ്കിലും 70 വയസുള്ള ഒരു സ്ത്രീയടക്കം ഈ ലിസ്റ്റിൽ ഉണ്ട്. 1989 നും 2014 നും ഇടയിൽ പടിഞ്ഞാറൻ ഫ്രാൻസിൽ പന്ത്രണ്ടോളം ആശുപത്രികളിൽ ജോലി ചെയ്ത് വരവെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
111 ബലാത്സംഗങ്ങൾക്കും 189 ലൈംഗികാതിക്രമങ്ങൾക്കും ചേർന്നാണ് ഇയാൾ വിചാരണ നേരിടുന്നത്. ഇരകളായ 299 പേരിൽ 256 പേരും 15 വയസ്സിന് താഴെയുള്ളവരാണ്. അതേ സമയം എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടാലും പരമാവധി 20 വർഷം തടവാണ് പ്രതിക്ക് നേരിടേണ്ടി വരിക. ശിക്ഷകൾ ഒരുമിച്ച് ചേർക്കാൻ ഫ്രഞ്ച് നിയമം അനുവദിക്കുന്നില്ല എന്നതിനാലാണിത്.
പ്രതിയുടെ അയൽ പക്കത്ത് താമസിച്ചിരുന്ന 6 വയസുകാരിയായ പെൺകുട്ടയുമായി ബന്ധപ്പെട്ട് പീഢന പരാതി ലഭിച്ചപ്പോഴാണ് 2017-ൽ പ്രതിക്കെതിരെ അധികൃതർ അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ, 1990 കളിൽ അദ്ദേഹത്തിൻ്റെ മരുമക്കൾക്കും, നാല് വയസ്സുള്ള ഒരു പെൺകുട്ടിക്കും നേരെയുള്ള ആക്രമണങ്ങൾ കണ്ടെത്തിയത്. 2020 ഡിസംബറിൽ ഈ കുറ്റകൃത്യങ്ങൾക്ക് അദ്ദേഹത്തെ 15 വർഷം തടവിന് വിട്ടു. ജോൺസാക്കിലെ ലെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പന്ത്രണ്ടോളം സെക്സ് ടോയ്സും 300,000 അശ്ലീല ചിത്രങ്ങളും കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...