ഇസ്രായേൽ വധിച്ച സിൻവാറിന് ശേഷം ഹമാസിനെ നയിക്കാൻ, തലപ്പത്ത് ഖലീൽ അൽ-ഹയ്യ

Published : Jul 21, 2026, 11:04 AM IST
Khalil al-Hayya

Synopsis

ഇസ്രായേൽ സൈന്യം വധിച്ച യഹ്യ സിൻവാറിന് പകരമായി ഖലീൽ അൽ-ഹയ്യയെ ഹമാസിന്റെ പുതിയ നേതാവായി നിയമിച്ചു. മുൻപ് ഡെപ്യൂട്ടി ചെയർമാനായിരുന്ന അൽ-ഹയ്യ, മറ്റ് പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്ന് രൂപീകരിച്ച താൽക്കാലിക ഭരണസമിതിയിലെ അംഗമായിരുന്നു

മാസ് തലപ്പത്ത് ഖലീൽ അൽ-ഹയ്യയെ നിയമിച്ചു. ഇസ്രായേൽ സൈന്യം വധിച്ച യഹ്യ സിൻവാറിന് പകരമാണ് ഖലീൽ അൽ-ഹയ്യയെ തങ്ങളുടെ പുതിയ നേതാവായി ഹമാസ് പ്രഖ്യാപിച്ചത്. മുമ്പ് പലസ്തീൻ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയർമാനും അഞ്ചംഗ കൗൺസിലിലെ അംഗവുമായിരുന്നു അൽ-ഹയ്യ. 2024-ൽ ഗാസയിലെ മുൻനിര ഹമാസ് നേതാവായ യഹ്യ സിൻവാറും സൈനിക കമാൻഡർ മുഹമ്മദ് ദൈഫും കൊല്ലപ്പെടുകയും, അതേ വർഷം ടെഹ്‌റാൻ സന്ദർശനത്തിനിടെ മറ്റൊരു നേതാവായ ഇസ്മായിൽ ഹനിയ്യ വധിക്കപ്പെടുകയും ചെയ്തതോടെയാണ് അൽ-ഹയ്യ നേതൃത്വത്തിലേക്ക് വന്നത്. 

നേതൃ നിരയിലെ പ്രമുഖർ കൊല്ലപ്പെട്ടതോടെ 2024 അവസാനം രൂപീകരിച്ച താൽക്കാലിക അഞ്ചംഗ ഭരണ സമിതിയായ ഹമാസിന്റെ നേതൃത്വ കൗൺസിലിനെ നയിക്കുന്ന അഞ്ച് നേതാക്കളിലൊരാളായി അൽ-ഹയ്യ മാറി. 2025 ഒക്ടോബറിൽ ഇസ്രായേലുമായി വെടിനിർത്തൽ കരാറിലെത്തിയപ്പോൾ ഹമാസിന്റെ പ്രധാന മധ്യസ്ഥൻ അദ്ദേഹമായിരുന്നു. എന്നാൽ ഗാസയിലെ രൂക്ഷമായ മാരകമായ ഇസ്രായേലി ആക്രമണങ്ങൾക്ക് വിരാമമിടാൻ ഈ കരാറിന് സാധിച്ചില്ല. അൽ-ഹയ്യ തന്നെ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഇസ്രായേൽ സൈന്യത്തിന്റെ വധശ്രമങ്ങൾക്ക് ഇരയായിട്ടുണ്ട്.

അൽ ഹയ്യയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി
ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ ശരിയോ ? ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്