
ദോഹ: അമേരിക്ക - ഇറാൻ സമാധാന ചർച്ചകൾ വീണ്ടും പുനരാംരഭിക്കാനുള്ള നീക്കങ്ങൾ യാഥാർത്ഥ്യത്തിലേക്ക്. ഇതിന്‍റെ ഭാഗമായുള്ള അമേരിക്ക - ഇറാൻ സാങ്കേതിക ചർച്ചകൾക്ക് ദോഹയിൽ തുടക്കമായി. ഖത്തറിന്‍റെ നേരിട്ടുള്ള മധ്യസ്ഥതയിലാണ് ഇറാൻ - അമേരിക്ക സാങ്കേതിക ചർച്ചകൾക്ക് തുടക്കമായിരിക്കുന്നത്. നേതാക്കൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ ഇപ്പോൾ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ ഖത്തർ അറിയിച്ചിരുന്നു. അമേരിക്കയുടെയും ഇറാന്‍റെയും പ്രതിനിധികൾ സ്ഥലത്തുണ്ടെങ്കിലും ദോഹയിൽ വെച്ച് നേരിട്ട് ചർച്ചയില്ലെന്നാണ് ഖത്തർ വ്യക്തമാക്കിയത്. മധ്യസ്ഥർ വഴി മാത്രമാണ് ചർച്ച. സാങ്കേതിക ചർച്ചകൾക്ക് ശേഷമാകും നേരിട്ടുള്ള ചർച്ചകളുടെ സാധ്യത തേടുക. നിലവിലെ സാഹചര്യത്തിൽ സമാധാന ചർച്ചകളുടെ ഭാഗമായുള്ള നേരിട്ടുള്ള ചർച്ചകൾ നീളുമെന്നാണ് സൂചന.
അതേസമയം സംഘർഷം അയഞ്ഞതോടെ ഹോർമൂസിൽ കപ്പൽ ഗതാഗതം കൂടി. കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തുള്ള അലി ഖംനഇയുടെ സംസ്കാര ചടങ്ങുകൾക്ക് ഇറാൻ ഒരുക്കങ്ങൾ തുടങ്ങി. അതിനിടെ താത്കാലിക ധാരണ നടപ്പാക്കണം എന്ന് ഇറാനോടും അമേരിക്കയോടും ചൈന ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam