ഹിസ്ബുള്ളയ്ക്ക് എതിരെ രണ്ടും കൽപ്പിച്ച് ഇസ്രായേൽ; ഉന്നത നേതാവ് കൊല്ലപ്പെട്ടെന്ന് സൂചന; ലെബനനിൽ ആശങ്കയായി മരണസംഖ്യ ഉയരുന്നു

Published : Mar 02, 2026, 01:01 PM IST
Israel - Hezbollah

Synopsis

ബെയ്റൂട്ടിലും തെക്കൻ ലെബനനിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടു. നിരവധി ഗ്രാമങ്ങളിലെ താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ടെൽ അവീവ്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. തെക്കൻ ലെബനനിലും ബെയ്റൂട്ടിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 140ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്റൂട്ടിലും തെക്കൻ ലെബനനിലും ഹിസ്ബുള്ള ലക്ഷ്യങ്ങളിൽ ഐഡിഎഫ് നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗത്തിന്റെ തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഏകദേശം 20 പേരും തെക്കൻ ലെബനനിൽ കുറഞ്ഞത് 11 പേരും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ബെയ്‌റൂട്ട് മേഖലയിലെ മുതിർന്ന ഹിസ്ബുള്ള തീവ്രവാദികളെയും തെക്കൻ ലെബനനിലെ ഒരു സെൻട്രൽ ഹിസ്ബുള്ള കമാൻഡറെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കി. തലസ്ഥാന ന​ഗരമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുണ്ട്.

തെക്കൻ ലെബനനിലെയും കിഴക്കൻ ലെബനനിലെയും നിരവധി ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാക്കി നടക്കുന്ന സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം ഹിസ്ബുള്ളയ്ക്കായിരിക്കുമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ബെയ്‌റൂട്ടിലെ ജനസാന്ദ്രതയുള്ള തെക്കൻ ജില്ലകളിൽ ഇസ്രായേൽ തുടർച്ചയായി നടത്തിയ ആക്രമങ്ങളുടെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതായി ലെബനൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയെ വധിച്ചതിന് പിന്നാലെയാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ സംഘർഷം ആരംഭിച്ചത്. ഹൈഫയ്ക്ക് തെക്ക് ഭാ​ഗത്ത് സ്ഥിതി ചെയ്യുന്ന ഇസ്രായേലിന്റെ ഒരു സൈനിക താവളത്തിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഖമനെയിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്രഞ്ച് ഹെലികോപ്ടറിൽ ബെൽജിയം ദൗത്യസേന, മോസ്കോയുടെ 'ഒഴുകുന്ന പഴ്സ്' പിടിയിൽ, കടൽക്കൊള്ളയെന്ന് റഷ്യ
ഇറാന് അടിയെങ്കിൽ ചൈനയ്ക്ക് കിട്ടുന്നത് മാരക പ്രഹരം, ട്രംപിന്‍റെ നീക്കങ്ങൾ ചെറിയ ആഘാതമല്ല; സാമ്പത്തിക ഭദ്രത പോലും തകർന്നേക്കാം