പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു; പൈലറ്റിന്‍റെ ഇടപെടല്‍, എമര്‍ജൻസി ലാൻഡിങ്

Published : Jun 20, 2024, 03:27 PM IST
പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു; പൈലറ്റിന്‍റെ ഇടപെടല്‍, എമര്‍ജൻസി ലാൻഡിങ്

Synopsis

പറന്നുയര്‍ന്ന് ഏകദേശം 15 മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിന്‍റെ വലത് എഞ്ചിന് തീപിടിക്കുകയായിരുന്നു.

ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്ന് ക്വാലാലംപൂരിലേക്ക് തിരിച്ച വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു. ഹൈദരാബാദിലെ രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ക്വാലാലംപൂരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്‍റെ എംഎച്ച് 199 വിമാനത്തിന്‍റെ എഞ്ചിനാണ് തീപിടിച്ചത്. തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. 

Read Also - വന്‍ ദുരന്തം ഒഴിവായി; കോഴിക്കോടേക്കുള്ള വിമാനത്തിൽ തീപിടിത്തം, യാത്രക്കാരന്‍റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം ഉണ്ടായത്. പറന്നുയര്‍ന്ന് ഏകദേശം 15 മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിന്‍റെ വലത് എഞ്ചിന് തീപിടിക്കുകയായിരുന്നു. 130 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പെട്ടെന്ന് അപകടം മനസ്സിലാക്കിയ പൈലറ്റ് യാത്രക്കാരോട് ശാന്തരായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ അനുമതി തേടുകയുമായിരുന്നു. സംഭവത്തിന്‍റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ എയർ ട്രാഫിക് കൺട്രോളര്‍, ഉടൻ തന്നെ വിമാനം അടിയന്തര ലാൻഡിംഗിനായി അനുവദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് വിവരം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. സംഭവത്തില്‍ ആർക്കും പരിക്കുകളില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്
ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ