അമേരിക്കൻ ആക്രമണത്തിൽ ഇസ്ഫഹൻ ആണവ നിലയത്തിൽ കനത്ത നാശനഷ്ടം, അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി യു‌എന്നിൽ

Published : Jun 23, 2025, 05:57 AM IST
Israel strikes Iran’s Isfahan nuclear site, buildings on fire in Tel Aviv

Synopsis

തകർന്ന തുരങ്കങ്ങൾ സ്റ്റോക്ക്പൈലിന്റെ ഭാഗമാണെന്ന് യു‌എൻ സുരക്ഷാ കൗൺസിലിന് നൽകിയ പ്രസ്താവനയിൽ ഐ‌എ‌ഇ‌എ മേധാവി റാഫേൽ ഗ്രോസി സ്ഥിരീകരിച്ചു.

ടെഹ്റാൻ : അമേരിക്കൻ ആക്രമണത്തിൽ ഇറാനിലെ ഇസ്ഫഹൻ ആണവ നിലയത്തിൽ കനത്ത നാശനഷ്ടം. ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങൾ തകർന്നെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതി അറിയിച്ചു. ഇറാൻ യുറേനിയത്തിന്റെ ഭൂരിഭാഗവും ഇസ്ഫഹാനിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. തകർന്ന തുരങ്കങ്ങൾ സ്റ്റോക്ക്പൈലിന്റെ ഭാഗമാണെന്ന് യു‌എൻ സുരക്ഷാ കൗൺസിലിന് നൽകിയ പ്രസ്താവനയിൽ ഐ‌എ‌ഇ‌എ മേധാവി റാഫേൽ ഗ്രോസി സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതിയെ അറിയിക്കാതെ തന്നെ രാജ്യത്തിന്റെ ആണവകേന്ദ്രങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ആണവ നിർവ്യാപന ഉടമ്പടി പ്രകാരം ഇറാന് അത് ചെയ്യാൻ കഴിയുമെന്നും റാഫേൽ ഗ്രോസി യുഎൻ സെക്യൂരിറ്റി കൗൺസിലിനെ അറിയിച്ചു.

അതേ സമയം, ആക്രമണത്തെ യു എൻ സെക്യൂരിറ്റി കൗണ്‍സിലിൽ ന്യായീകരിക്കുകയാണ് അമേരിക്ക.

പശ്ചിമേഷ്യയിലെ സംഘർഷം പുതിയതലത്തിലേക്ക് മാറിയതോടെ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിൽ ലോക രാജ്യങ്ങളും ആശങ്കയിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണ കയറ്റുമതി നടക്കുന്നത് ഹോർമൂസ് കടലിടുക്ക് വഴിയാണ്. കടലിടുക്ക് അടക്കുകയാണെങ്കിൽ എണ്ണ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം