ഹോർമുസ് കടലിടുക്കിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്കേറ്റു; 18 പേർ സഞ്ചരിച്ച ബോട്ട് തീപിടിച്ച് മുങ്ങിയെന്ന് വിവരം

Published : May 09, 2026, 03:35 PM IST
Hormuz

Synopsis

ഹോർമുസ് കടലിടുക്കിന് സമീപം തടികൊണ്ടുള്ള ബോട്ടിന് തീപിടിച്ച് ഒരു ഇന്ത്യാക്കാരൻ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന മറ്റ് 17 പേരെ രക്ഷപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം തടി കൊണ്ട് നിർമിച്ച ബോട്ടിന് തീപിടിച്ച് ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു. മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. ആകെ 18 പേരാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവർ അപകടനില തരണം ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. കപ്പലിലുണ്ടായിരുന്ന ബാക്കി 17 ജീവനക്കാരെ ആ പ്രദേശത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ രക്ഷപ്പെടുത്തി. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. സംഘർഷബാധിത മേഖലയായതിനാൽ തന്നെ എങ്ങനെ ബോട്ടിന് തീപിടിച്ചുവെന്നത് കണ്ടെത്തുന്നതിൽ വെല്ലുവിളികളേറെയാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ട നാവികരെ നേരിട്ട് സന്ദർശിച്ചു. ആവശ്യമായ മറ്റ് സഹായങ്ങൾ ഉറപ്പാക്കുമെന്നും അവർ അറിയിച്ചു. അപകടമുണ്ടായ ബോട്ടിൻ്റെ ഉടമയിൽ നിന്ന് വിവരങ്ങൾ തേടുമെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സാറ്റ്‍ലൈറ്റ് ദൃശ്യങ്ങളിൽ കണ്ട ഞെട്ടിക്കുന്ന കാഴ്ച; ആശങ്ക ഉയർത്തി ഇറാന്‍റെ ഖാർഗ് ഐലൻഡിന് സമീപത്തെ എണ്ണച്ചോർച്ച
സംഘര്‍ഷം തുടരുന്നു, കരാറിലെത്തിയില്ലെങ്കില്‍ ആക്രമണം കടുക്കുമെന്ന് ട്രംപ്; സമ്മര്‍ദ്ദം ഇങ്ങോട്ട് വേണ്ടെന്ന് ഇറാന്‍