Exclusive: ആശ്വാസ തീരമണഞ്ഞു; സുമിയിൽ നിന്നുള്ള വിദ്യാർഥികൾ മാനുഷിക ഇടനാഴി വഴി പോളണ്ടിലെത്തി;ഇനി നാട്ടിലേക്ക്

By Prasanth ReghuvamsomFirst Published Mar 10, 2022, 5:55 AM IST
Highlights

സുമിയിലടക്കം റഷ് വെടി നിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി ആദ്യമായി ഇന്ത്യൻ വിദ്യാർഥികളെ യുദ്ധ ഭൂമിയിൽ നിന്നും തിരിച്ചെത്തിച്ചത്. സുമിയിലെ വിദ്യാർഥികൾക്ക് യുക്രെയ്ൻ സൗകര്യമൊരുക്കിയിരുന്നു. അവിടെ നിന്നുള്ള ട്രെയിനിൽ കയറ്റിയ ശേഷം പാസ്പോർട്ട് പരിശോധൻ അടക്കം നടത്തിയാണ് അയച്ചത്

 

രക്ഷാദൗത്യത്തിൻ്റെ വിശദവിവരങ്ങളുമായി യുക്രെയ്ൻ - പോളണ്ട് അതിർത്തിയിൽ നിന്നും പ്രശാന്ത് രഘുവംശം 

പോളണ്ട്: സുമിയിൽ (sumi)നിന്ന് ഒഴിപ്പിച്ച വിദ്യാർഥികൾ (inda\in students)പോളണ്ട്(polland) അതിർത്തി കടന്നു. 694 വിദ്യാർത്ഥികൾ ആണ് പോളണ്ടിലെത്തിയത്. സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർഥികൾക്കായി പോളണ്ട്, അതിർത്തിയിൽ ബസുകൾ എത്തിച്ചിരുന്നു. പോളണ്ട് പൊലീസ് സേനയും സുരക്ഷയും ഒരുക്കി .

സുമിയിലടക്കം റഷ് വെടി നിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി ആദ്യമായി ഇന്ത്യൻ വിദ്യാർഥികളെ യുദ്ധ ഭൂമിയിൽ നിന്നും തിരിച്ചെത്തിച്ചത്. സുമിയിലെ വിദ്യാർഥികൾക്ക് യുക്രെയ്ൻ സൗകര്യമൊരുക്കിയിരുന്നു. അവിടെ നിന്നുള്ള ട്രെയിനിൽ കയറ്റിയ ശേഷം പാസ്പോർട്ട് പരിശോധൻ അടക്കം നടത്തിയാണ് അയച്ചത്. 

പോളണ്ട് അതിർത്തിയിലെത്തിയ വിദ്യാർഥികൾക്ക് ഇവിടുത്തെ നടപടികൾ കൂടി ഇനി പൂർത്തിയാക്കണം.അതുകഴിഞ്ഞാൽ ഇന്ത്യയിലേക്ക് തിരിക്കാം. അതുവരെയുള്ള താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ  പോളണ്ടും വോളണ്ടിയർമാരും ചേർന്ന് ഒരുക്കിയിട്ടുണ്ട്. 

രണ്ടാഴ്ചയായി സുമിയിൽ കുടുങ്ങിക്കിടന്ന 694 ഇന്ത്യൻ വിദ്യാർഥികളെ കഴിഞ്ഞ ദിവസം സുരക്ഷിതമായി പോൾട്ടോവയിൽ എത്തിച്ചു. ശേഷം പടിഞ്ഞാറൻ നഗരമായ ലവീവിലേക്ക് ട്രെയിനിൽ എത്തുന്ന വിദ്യാർത്ഥികളെ പിന്നീട് പോളണ്ട് അതിർത്തിയിൽ എത്തികകികയായിരുന്നു. ഇതോടെ യുക്രൈനിലെ ഇന്ത്യയുടെ രക്ഷാദൗത്യം ആശ്വാസകരമായ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്.

സുമിയിൽ നിന്ന് മധ്യ യുക്രെയ്ൻ നഗരമായ പോൾട്ടോവയിലേക്കുള്ള ദൂരം 174 കിലോമീറ്റർ. സാധാരണ മൂന്നര മണിക്കൂറിൽ തീരുന്ന യാത്ര. എന്നാൽ യുദ്ധഭൂമിയിലൂടെയുള്ള സങ്കീർണ്ണ രക്ഷാ ദൗത്യത്തിൽ സാധാരണയിലും ഇരട്ടിയിലേറെ സമയമെടുത്താണ് വിദ്യാർത്ഥികളെ പോൾട്ടോവയിൽ എത്തിച്ചത്. രണ്ടാഴ്ചയായി ബങ്കറുകളിലും ഭൂഗർഭ അറകളിലും കഴിഞ്ഞ വിദ്യാർഥികൾ പലരും നന്നേ ക്ഷീണിതർ ആണ്. റഷ്യയുമായും യുക്രൈനുമായും ഇന്ത്യ നിരന്തരം നടത്തിയ നയതന്ത്ര ചർച്ചകൾക്ക് ഒടുവിലാണ് മാനുഷിക ഇടനാഴി തുറന്നു കിട്ടിയത്. തുടക്കത്തിൽ പലതവണ ആശങ്കകൾ ഉയർന്ന മാനുഷിക ഇടനാഴിയിലൂടെ വിജയകരമായി പൗരന്മാരെ പുറത്തെത്തിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറുകയാണ്.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പിന്നാലെ വിദേശികളും സ്വദേശികളുമായി അയ്യായിരത്തോളം പേരും സുമിയിൽ നിന്ന് രക്ഷപ്പെട്ട്  പോൾട്ടോവയിൽ എത്തിയിരുന്നു. പോൾട്ടോവയിൽ നിന്ന് ട്രെയിനിൽ യാത്ര തുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തി നഗരമായ ലവീവിൽ എത്തിച്ച ശേഷമാണ് ഇവിടെ നിന്ന് പോളണ്ട് അതിർത്തിയിൽ എത്തിയത്. ഇന്നലേയും റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത് വിദ്യാർഥികളുടെ തുടർ യാത്ര സുഗമമാക്കിയിരുന്നു. പ്രധാന നഗരങ്ങളിൽ എല്ലാം  വെടിനിർത്തുമെന്നും മാനുഷിക ഇടനാഴികളിൽ ഒരാക്രമണവും ഉണ്ടാകില്ലെന്നും റഷ്യൻ സൈനിക വക്താവ് അറിയിച്ചു. പോളണ്ടിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ  നാട്ടിൽ എത്തിക്കാൻ വിമാനങ്ങൾ അടക്കം തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുമി രക്ഷാദൗത്യം കൂടി വിജയിച്ചതോടെ ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ വിജയകരമായ അന്തിമഘട്ടത്തിലേക്ക് എത്തി.


സുമിയിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ സഹായകമായത് പ്രധാനമന്ത്രിയുടെ രണ്ട് ഫോൺ കോളുകൾ

സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് പാലായനം ചെയ്യാനുള്ള വഴിയൊരുങ്ങിയതിൽ രണ്ട് ഫോൺകോളുകൾക്കുള്ള പങ്ക് ചെറുതല്ല. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് സംസാരിച്ചതോടെയാണ് സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് വഴിയൊരുങ്ങിയത്.  ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഉക്രേനിയൻ നഗരമായ സുമിയിൽ കുടുങ്ങിയ 650 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്. 

സുമിയിൽ കനത്ത ഷെല്ലാക്രമണത്തിനും വെടിവയ്പ്പിനും ഇടയിൽ, വിദ്യാർത്ഥികൾ എസ്ഒഎസ് വീഡിയോകൾ അയച്ചിരുന്നുവെങ്കിലും അവർക്ക് സുരക്ഷിതമായ പാത ഒരുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഭക്ഷണവും വെള്ളവും തീർന്നുപോയെന്നും സ്വന്തമായി നഗരം വിട്ടുപോകാൻ തുടങ്ങുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

“ഇത് സങ്കീർണ്ണവും അപകടകരവുമായ സാഹചര്യമായിരുന്നു,” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇവരെ മാറ്റാനുള്ള ആദ്യ ശ്രമം തിങ്കളാഴ്ച പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിസന്ധി ഉയർന്ന തലത്തിലേക്ക് എത്തിിരുന്നതായി ഉദ്യോഗസ്ഥർ എഎൻഐയോട് പറഞ്ഞു.

പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റുമായും ഉക്രേനിയൻ പ്രസിഡന്റുമായും സംസാരിച്ചു, ഇരു നേതാക്കളും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പ് നൽകി.“രണ്ട് കോളുകളിലും നേതാക്കൾ ഇന്ത്യയുടെ ആവശ്യം സ്വാഗതം ചെയ്യുകയും വിദ്യാർത്ഥികൾ സുരക്ഷിതമായി കടന്നുപോകുന്നതിൽ പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രിയോട് അറിയിക്കുകയും ചെയ്തു,” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കോളുകൾക്ക് ശേഷം,  വിദ്യാർത്ഥികൾക്ക് കടന്നുപോകാനുള്ള വഴിയൊരുക്കാൻ മോസ്കോയിലെയും കെയ്വിലെയും ഉദ്യോഗസ്ഥർക്ക് ഒ നിർദ്ദേശങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ച, സുമിയിലെ ഒരു പോയിന്റിൽ നിന്ന് വിദ്യാർത്ഥികളെ ബസുകളിൽ കയറ്റി സെൻട്രൽ യുക്രൈനിലെ പോൾട്ടാവയിലേക്ക് കൊണ്ടുപോയി.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റഷ്യയിലെയും യുക്രൈനിലെയും അയൽരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള സഹായത്തിനായി ജനീവയിലും യുക്രൈനിലും ഇന്ത്യ റെഡ് ക്രോസുമായി ബന്ധപ്പെട്ടു. ഉക്രേനിയൻ ഡ്രൈവർമാർ റഷ്യൻ ഭാഗത്തേക്ക് വാഹനമോടിക്കാൻ തയ്യാറാകാത്തതിനാൽ യുദ്ധബാധിത മേഖലയിൽ ബസുകൾ വാടകയ്‌ക്കെടുക്കുന്നത് വലിയ വെല്ലുവിളിയാണെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. 

അതിനിടെ യുക്രൈനിലേക്ക് പ്രൊഫഷണൽ സെനികരല്ലാത്തവരെ അയച്ചിട്ടില്ലെന്ന റഷ്യയുടെ വിശദീകരണം യുക്രെയ്ൻ തള്ളി.നിർബന്ധിത സേവനത്തിലൂടെ എത്തിപ്പെട്ടവരുടെ വിവരങ്ങൾ സഹിതമാണ് ആരോപണം. റഷ്യ തന്നെ ഇക്കാര്യം അംഗീകരിച്ചതായും യുക്രെയ്ൻ അവകാശപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികളെ വരെ യുദ്ധത്തിനയച്ചെന്ന പേരിൽ യുക്രൈൻ നടത്തിയ പ്രചാരണം പ്രതിരോധിക്കാൻ വ്ലാദിമിർ പുടിൻ തന്നെ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു
 

click me!