ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടാനുണ്ട്, ചിറകൊടിഞ്ഞ് വീണുപോയി, രാജശലഭത്തിന് പിന്നീടുണ്ടായ അമ്പരപ്പിക്കുന്ന മാറ്റം! വീഡിയോയിലാക്കി നേച്ചർ സെന്റർ

Published : Oct 11, 2025, 10:53 AM IST
Injured Monarch butterfly

Synopsis

ന്യൂയോർക്കിലെ സ്വീറ്റ്‌ബ്രിയർ നേച്ചർ സെന്റർ, ഒടിഞ്ഞ ചിറകുള്ള ഒരു രാജശലഭത്തെ നൂതന വിദ്യകളുപയോഗിച്ച് ചികിത്സിച്ചു ഭേദമാക്കി. ഈ ശസ്ത്രക്രിയയ്ക്ക് ശേഷം, ശലഭം മെക്സിക്കോയിലേക്കുള്ള തൻ്റെ ആയിരക്കണക്കിന് കിലോമീറ്ററുകൾ നീണ്ട ദേശാടനം പുനരാരംഭിച്ചു.  

ന്യൂയോർക്ക്: ആയിരക്കണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്യുന്ന രാജശലഭത്തിന് (മൊണാർക്ക്), ഒടിഞ്ഞ ചിറക് നന്നാക്കി വീണ്ടും പറക്കാൻ അവസരമൊരുക്കി ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്വീറ്റ്‌ബ്രിയർ നേച്ചർ സെന്റര്‍. സംഭവത്തിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് തകർന്ന ചിറക് തുന്നിച്ചേര്‍ത്താണ് ചിത്രശലഭത്തെ രക്ഷിച്ചത്. പരിക്കേറ്റ നിലയിൽ ലഭിച്ച ശലഭത്തെ പുനരധിവസിപ്പിക്കാനായാണ് സെന്ററിൽ എത്തിച്ചതെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വിശദീകരിച്ചു. "ചിറകൊടിഞ്ഞ ഒരു രാജശലഭത്തെയാണ് ഇവിടെ കൊണ്ടുവന്നത്. ഞങ്ങൾ അതിന് ചികിത്സ നൽകി പൂർവ്വസ്ഥിതിയിലാക്കി," എന്നും അവര്‍ കുറിക്കുന്നു.

സെന്ററിൻ്റെ പരിശ്രമം ഫലം കാണുകയും, പരിക്ക് ഭേദമായ ശലഭം ചിറകുകൾ സ്വതന്ത്രമായി ചലിപ്പിച്ച് ആകാശത്തേക്ക് പറന്നുയരുകയും ചെയ്തു. "ഇത് ഫലം കണ്ടു. ഇനി ശലഭത്തിന് മെക്സിക്കോയിലേക്കുള്ള തൻ്റെ ദേശാടനം തുടരാൻ സാധിക്കും. ഇത് ഏറെ സന്തോഷകരമാണ്," എന്ന് വീഡിയോയുടെ അവസാനം ജീവനക്കാരി പ്രതികരിച്ചു. ഈ ചെറിയ കാരുണ്യപ്രവൃത്തി കാഴ്ചക്കാരിൽ വലിയ കൗതുകവും മതിപ്പും ഉണ്ടാക്കി.

പ്രകൃതിയുടെ ഏറ്റവും അസാധാരണമായ യാത്രകളിലൊന്നാണ് രാജശലഭങ്ങളുടെ ദേശാന്തരഗമനം എന്ന് നേച്ചർ സെന്റർ കുറിച്ചു. "ഈ ശലഭങ്ങൾ ആയിരക്കണക്കിന് മൈലുകൾ താണ്ടി മെക്സിക്കോയിലേക്കും പടിഞ്ഞാറൻ യു.എസ്സിലേക്കുമുള്ള താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നുവെന്നും പോസ്റ്റിൽ പറയുന്നു. സൂര്യൻ്റെ സ്ഥാനം ഉപയോഗിച്ച് ദിശ കണ്ടെത്താനും, ദേശാടനത്തിനിടെ ദിശ തെറ്റാതിരിക്കാൻ മാഗ്നെറ്റിക് കോമ്പസ് ഉപയോഗിക്കാനും കഴിയുന്ന അപൂർവ്വയിനം ശലഭങ്ങളിൽ ഒന്നാണ് രാജശലഭം. ഈ കാരുണ്യത്തിൻ്റെ കഥയ്ക്ക് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു