6400 അടി ഉയരത്തിലുള്ള മലനിരകളിൽ തീറ്റ തേടിപ്പോയി, പശുക്കളുടെ മടക്കയാത്ര ഹെലികോപ്ടറിൽ

Published : Aug 29, 2021, 12:24 PM ISTUpdated : Aug 29, 2021, 12:25 PM IST
6400 അടി ഉയരത്തിലുള്ള മലനിരകളിൽ തീറ്റ തേടിപ്പോയി, പശുക്കളുടെ മടക്കയാത്ര ഹെലികോപ്ടറിൽ

Synopsis

വേനൽക്കാലമായാൽ പുല്ലുമേയാൻ ആൽപൈൻ മലനിരകളിലേക്ക് പോയ പന്ത്രണ്ടോളം പശുക്കളെ  ഹെലികോപ്ടറിൽ തിരികെ താഴ്വരയിലെത്തിച്ചു. പുല്ലുമേയാൻ പോയ പശുക്കളിൽ പരിക്ക് പറ്റിയ പന്ത്രണ്ടോളം പശുക്കളെയാണ് ഹെലിക്കോപ്ടറിൽ എയർ ലിഫ്റ്റ് ചെയ്ത് താഴ്വരയിലെത്തിച്ചത്.  

വേനൽക്കാലമായാൽ പുല്ലുമേയാൻ ആൽപൈൻ മലനിരകളിലേക്ക് പോയ പന്ത്രണ്ടോളം പശുക്കളെ  ഹെലികോപ്ടറിൽ തിരികെ താഴ്വരയിലെത്തിച്ചു. പുല്ലുമേയാൻ പോയ പശുക്കളിൽ പരിക്ക് പറ്റിയ പന്ത്രണ്ടോളം പശുക്കളെയാണ് ഹെലിക്കോപ്ടറിൽ എയർ ലിഫ്റ്റ് ചെയ്ത് താഴ്വരയിലെത്തിച്ചത്.  സ്വിറ്റ്സർലാൻഡിൽ വേനൽക്കാലമായാൽ ആയിരിക്കണക്കിന് പശുക്കൾ സമുദ്രനിരപ്പിൽ നിന്ന് 6400 അടി ഉയരത്തിലുള്ള മലനിരകളിലേക്ക് പോകുന്നത്. താഴ്വരയിൽ തീറ്റ കുറഞ്ഞുവരുമ്പോഴാണ് ഈ യാത്ര.

ഇത്തരത്തിൽ ഈ വർഷം ആയിരത്തിലധികം പശുക്കൾ മലയിലേക്ക് പോയി. താഴ്വരയിൽ തീറ്റ ലഭിച്ചുതുടങ്ങിയാൽ അവ തിരിച്ചുപോരുന്നതാണ് പതിവ്. എന്നാൽ  അവയിൽ ചില പശുക്കൾക്ക് തിരികെയിറങ്ങാൻ കഴിയാത്തവണ്ണം പരിക്കു പറ്റിയതോടെയാണ് ഉടമസ്ഥർ ഹെലിക്കോപ്ടർ സഹായം തേടിയത്. വാഹന ഗതാഗതം സാധ്യമാകാത്ത ഇടങ്ങളിലായിരുന്നു പശുക്കൾ കുടുങ്ങി കിടന്നതെന്ന് ഉടമകൾ പറഞ്ഞു.

അതിസാഹസികമായാണ് പശുക്കളെ ഹെലിക്കോപ്ടറിൽ താഴെയെത്തിച്ചത്. പശുക്കളുടെ ശരീരം താങ്ങുന്ന തരത്തിൽ നെറ്റ് രൂപത്തിലുള്ള ബെൽറ്റ് കവചം ഹെലികോപ്ടർ കേബിളിൽ ബന്ധിപ്പിച്ചാണ് അവയെ പൊക്കിയെടുത്ത് താഴ്വരയിലെത്തിച്ചത്. പശുക്കൾ പരിഭ്രാന്തരായി അപകടമുണ്ടാകുമോ എന്ന് ആശങ്കപ്പെട്ടെങ്കിലും യാത്ര ആസ്വദിക്കുന്ന രീതിയിലായിരുന്നു പശുക്കളെല്ലാം താഴെയെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാക്കിയുള്ള പശുക്കൾ കാൽനടയായി താഴ്വരയിലേക്ക് പുറപ്പെട്ടതായും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'