
ടെഹ്റാൻ: ആധുനിക സാങ്കേതികവിദ്യകളിൽ രാജ്യം നടത്തിയ കൃത്യമായ നിക്ഷേപങ്ങൾ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണ സമയത്ത് ഇറാന്റെ പ്രതിരോധ ശേഷി മൂന്നിരട്ടിയായി വർദ്ധിപ്പിക്കാൻ സഹായിച്ചതായി ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രി മാജിദ് ഇബ്നു അൽ-റെസ. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'തസ്‌നീം' ആണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന പുറത്തുവിട്ടത്. രാജ്യത്തെ പ്രതിഭകളുടെ കഴിവും സാങ്കേതിക മുന്നേറ്റങ്ങളുമാണ് ഇറാന്റെ പ്രതിരോധ ശക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളെന്ന് സമീപകാല യുദ്ധം തെളിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
യുദ്ധം അതിന്റെ ഏറ്റവും കടുത്ത ഘട്ടത്തിൽ എത്തിയപ്പോൾ പോലും രാജ്യത്തെ സൈനിക-പ്രതിരോധ ഉൽപ്പാദനങ്ങൾ ഒട്ടും തടസ്സപ്പെട്ടില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഡ്രോണുകളുടെ ഉൽപ്പാദന ശേഷി മൂന്ന് മടങ്ങായി വർദ്ധിപ്പിക്കാൻ ഇറാന് സാധിച്ചു. ശത്രുക്കളുടെ വ്യോമാക്രമണങ്ങളെയും കടുത്ത ഉപരോധങ്ങളെയും മറികടന്ന് ആഭ്യന്തരമായി ആയുധ ഉൽപ്പാദനം ഉയർത്താൻ കഴിഞ്ഞത് ഇറാന്റെ സാങ്കേതിക സ്വയംപര്യാപ്തതയുടെ തെളിവാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam