ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇറാന്‍റെ വൻ 'ഓഫർ', തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ, അമേരിക്കയെ ഞെട്ടിച്ച് പുതിയ നീക്കങ്ങൾ

Published : Mar 10, 2026, 06:10 AM IST
 hormuz strait

Synopsis

ഇസ്രായേൽ, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുന്ന അറബ്-യൂറോപ്യൻ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കൻ സഖ്യകക്ഷികളുടെ കപ്പലുകൾക്ക് 'സുരക്ഷാ നികുതി' ഏർപ്പെടുത്താനുള്ള നീക്കവും ഇറാൻ ആരംഭിച്ചിട്ടുണ്ട്, ഇത് ആഗോള എണ്ണ വിപണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കും.

ടെഹ്റാൻ: ഇസ്രായേൽ, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുന്ന അറബ്-യൂറോപ്യൻ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കുമെന്ന് ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പൂർണ്ണമായും വിച്ഛേദിക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകൾക്ക് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ അവകാശമുണ്ടാകുമെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്‍റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന 21 മൈൽ മാത്രം വീതിയുള്ള ഹോർമുസ് കടലിടുക്ക് നിലവിൽ യുദ്ധത്തെത്തുടർന്ന് അതീവ അപകടസാധ്യതയുള്ള മേഖലയായി മാറിയിരിക്കുകയാണ്. അമേരിക്കയും ഇസ്രായേലും ഇറാനുമായി നേരിട്ട് യുദ്ധം തുടങ്ങിയതോടെ ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണ്ണമായും സ്തംഭിക്കുകയും എണ്ണ ഉൽപ്പാദനം കുറയുകയും ചെയ്തിട്ടുണ്ട്. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്ന രാജ്യങ്ങൾക്ക് മാത്രം സുരക്ഷ ഉറപ്പാക്കുമെന്ന ഇറാൻ്റെ പുതിയ നിലപാട് ഗൾഫ് രാജ്യങ്ങളെയും യൂറോപ്യൻ രാഷ്ട്രങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

എണ്ണക്കപ്പലുകൾക്ക് 'സുരക്ഷാ നികുതി'

അതേസമയം, അമേരിക്കയുടെ സഖ്യരാജ്യങ്ങളുടെ എണ്ണക്കപ്പലുകൾക്കും വാണിജ്യ കപ്പലുകൾക്കും പേർഷ്യൻ ഗൾഫിൽ 'സുരക്ഷാ നികുതി' ഏർപ്പെടുത്താൻ ഇറാൻ നീക്കം തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഹോർമുസ് കടലിടുക്ക് തുറന്നതാണെന്ന് അവകാശപ്പെടുമ്പോഴും, അത് പ്രായോഗികമായി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും 'അടഞ്ഞ' അവസ്ഥയിലാണെന്നും ഇറാൻ വൃത്തങ്ങൾ സിഎൻഎന്നിനോട് വ്യക്തമാക്കി. ആഗോള എണ്ണവിലയുടെ നിയന്ത്രണം ഇപ്പോൾ തങ്ങളുടെ കൈപ്പിടിയിലാണെന്നും, ട്രംപ് പരാജയം സമ്മതിക്കുന്നത് വരെ ഈ സാമ്പത്തിക പോരാട്ടം തുടരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

നിലവിൽ അസ്ഥിരമായ ഊർജ്ജ വിപണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് ഇറാന്‍റെ ശ്രമം. അമേരിക്കൻ സഖ്യകക്ഷികളുടെ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം അന്താരാഷ്ട്ര ചരക്കുനീക്കത്തെയും എണ്ണവിലയെയും ഗുരുതരമായി ബാധിക്കും. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാകാത്ത കപ്പലുകൾക്ക് മേഖലയിൽ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന കർശന നിലപാടിലാണ് ഇറാന്‍റെ പുതിയ നേതൃത്വം. ഈ നീക്കം വരും ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള പെട്രോൾ, ഡീസൽ വിലകളിൽ വൻ വർദ്ധനവിന് കാരണമായേക്കാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഈ പ്രശ്നം തീർക്കാൻ മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, പ്രതീക്ഷ പങ്കുവെച്ച് ഹസ്സൻ മിർസ; 'യുഎഇ മണ്ണിലെ യുദ്ധം ഒരിക്കലും അംഗീകരിക്കാനാകില്ല'
ഇറാന്‍റെ പുതിയ പരമോന്നത നേതാവിനെ പരിഹസിച്ച് ട്രംപ്, ഇറാനെ ഇനി ആര് നയിക്കുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ലെന്ന് യുഎസ് പ്രസിഡന്‍റ്