ഒക്ടോബർ ഏഴ് ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ; ഒരാഴ്‌ച മുൻപ് ഹമാസ് സൈനിക തലവനായി ചുമതലയേറ്റ ഔദയെ ലക്ഷ്യമിട്ട് ആക്രമണം നടത്തി ഇസ്രയേൽ

Published : May 27, 2026, 08:18 AM IST
Muhammed Ouda

Synopsis

ഒക്ടോബർ 7 ആക്രമണത്തിന്റെ സൂത്രധാരനും ഹമാസിന്റെ പുതിയ സൈനിക തലവനുമായ മുഹമ്മദ് ഔദയെ ലക്ഷ്യമിട്ട് ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം നടത്തി. മുൻ സൈനിക തലവൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഔദയെ നിയമിച്ചത്. ആക്രമണത്തിൽ ഔദ കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ലെങ്കിലും, ഹമാസിന്റെ സൈനിക പുനഃസംഘടനയിൽ ഇദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു.

ഗാസ: ഒക്ടോബർ 7-ലെ ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളും ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ തലവനുമായ മുഹമ്മദ് ഔദയെ ലക്ഷ്യമിട്ട് ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഹമാസ് സൈനിക വിഭാഗമായ അൽ-ഖസാം ബ്രിഗേഡ്‌സിന്റെ തലവനായിരുന്ന ഇസ്സുദ്ദീൻ അൽ-ഹദ്ദാദ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് പുതിയ തലവനെതിരെയും ആക്രമണം നടത്തിയത്. ഗാസ സിറ്റിയിലെ റിമാൽ മേഖലയിലെ ഒരു ഫ്ലാറ്റ് കെട്ടിടത്തിലാണ് ഔദ ഉണ്ടായിരുന്നതെന്നും ഇവിടേക്കാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേൽ സൈന്യം അറിയിക്കുന്നത്.

ഇസ്രയേൽ അതിർത്തിക്കകത്ത് കടന്ന് 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണം ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ സമയത്ത് ഹമാസിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്നു മുഹമ്മദ് ഔദ. ഇസ്രായേൽ അതിർത്തിയിലെ പ്രതിരോധ സംവിധാനത്തിലെ ബലഹീനതക( തിരിച്ചറിഞ്ഞ് ഔദയും അദ്ദേഹത്തിൻ്റെ കീഴിലെ പ്രവർത്തകരും ശേഖരിച്ച വിവരങ്ങളാണ് ഒക്ടോബർ ഏഴ് ആക്രമണത്തിൽ കലാശിച്ചത്.

കൊല്ലപ്പെട്ട ഇസ്സുദ്ദീൻ അൽ-ഹദ്ദാദിന് പകരക്കാരനായി ഏകദേശം ഒരാഴ്ച മുൻപാണ് മുഹമ്മദ് ഔദയെ ഹമാസ് സൈനിക തലവനായി നിയമിച്ചത്. ഒക്ടോബർ ഏഴ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും വധിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്‌താവിച്ചിരുന്നു. എങ്കിലും മുഹമ്മദ് ഔദ കൊല്ലപ്പെട്ടോയെന്ന് വ്യക്തമല്ല. ആക്രമണം ലക്ഷ്യം കണ്ടതായാണ് ഇസ്രായേലി മാധ്യമങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. മുഹമ്മദ് ദെയ്ഫ്, യഹിയ സിൻവാർ, മുഹമ്മദ് സിൻവാർ എന്നിവർ കൊല്ലപ്പെട്ട ശേഷം ഹമാസിന്റെ സൈനിക സംവിധാനം പുനഃസംഘടിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് മുഹമ്മദ് ഔദ. മുൻപ് പലതവണ ഇദ്ദേഹത്തെ വധിക്കാൻ ഇസ്രായേൽ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൂപ്പർ മാർക്കറ്റിന് സമീപം വെടിവയ്പ്, സാധനം വാങ്ങാനെത്തിയ യുവതിക്ക് ഗുരുതര പരിക്ക്, പ്രതി വളർത്തുനായ
ട്രംപിന്‍റെ നീക്കങ്ങളിൽ ആശങ്കപ്പെട്ട് നെതന്യാഹു, വാഷിംഗ്ടണിൽ ഒരു സ്വാധീനവുമില്ലെന്ന് തുറന്നുപറഞ്ഞ് പ്രധാനമന്ത്രി; സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചു