ചൈനയുടെ കൂറ്റന്‍ സൈനിക പരേഡ്, കിമ്മും പുട്ടിനും ഷെഹ്ബാസ് ഷെരീഫും ഒരേ വേദിയിൽ അണിനിരക്കും, മോദിക്ക് ക്ഷണമില്ല

Published : Aug 29, 2025, 02:28 PM IST
Kim Jong Un

Synopsis

പതിനായിരക്കണക്കിന് സൈനികരായിരിക്കും പരേഡിൽ അണിനിരക്കുക. യുദ്ധ വിമാനങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവുമുണ്ടാകും.

ബീജിങ്: ടിയാനൻമെൻ സ്ക്വയറിൽ ചൈന നടത്തുന്ന വമ്പൻ സൈനിക പരേഡിന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ക്ഷണം. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്റെ കീഴടങ്ങലിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായാണ്  ചൈന വമ്പൻ പരേഡ് സംഘടിപ്പിക്കുന്നത്. പരേഡിൽ ഇരു നേതാക്കളും അടക്കം 26 ലോക നേതാക്കള്‍ പങ്കെടുക്കുമെന്ന് പങ്കെടുക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സെപ്തംബര്‍ മൂന്നിനാണ് ബീജിങ്ങിൽ വിജയദിന പരേഡ് നടക്കുന്നത്. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, ദക്ഷണി കൊറിയയുടെ സ്പീക്കര്‍ വൂ വൊന്‍-ഷിക് തുടങ്ങിയവര്‍ പരേഡില്‍ പങ്കെടുക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പരേഡിൽ പങ്കെടുക്കും. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പരേഡിൽ പങ്കെടുക്കുന്ന നേതാക്കളുടെ പട്ടികയിൽ ഇല്ല.

പതിനായിരക്കണക്കിന് സൈനികരായിരിക്കും പരേഡിൽ അണിനിരക്കുക. യുദ്ധ വിമാനങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവുമുണ്ടാകും.

2019 ന് ശേഷം ആദ്യമായിട്ടാണ് കിം ചൈനയിലേക്ക് പോകുന്നത്. കിമ്മിന്റെ സാന്നിധ്യം ഉത്തരകൊറിയൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ കെസിഎൻഎ സ്ഥിരീകരിച്ചു. 2011ൽ അധികാരമേറ്റതിനുശേഷം 10 വിദേശ യാത്രകൾ മാത്രമാണ് കിം നടത്തിയത്. റഷ്യയും ചൈനയുമല്ലാത്ത മറ്റ് രാജ്യത്തലവന്മാർക്കൊപ്പം കിമ്മിനെ കാണാനുള്ള അപൂർവ അവസരമാണ് ഒരുങ്ങുന്നത്. ഈ വർഷം ഉത്തരകൊറിയൻ നേതാവിനെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പരേഡിൽ കിം പങ്കെടുക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചത്. യുഎസിലെ ട്രംപ് ഭരണകൂടം താരിഫ് ഏർപ്പെടുത്തി പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ചൈന സൈനിക ശക്തി പ്രദർശിപ്പിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഴിമതിയിൽ വലിയ മാറ്റമൊന്നുമില്ല, ലോകത്ത് ഇന്ത്യക്ക് 91-ാം സ്ഥാനം മാത്രം; പാകിസ്ഥാന്‍റെ കാര്യം അതിലും കഷ്ടം, 182 രാജ്യങ്ങളിൽ 136-ാം സ്ഥാനത്ത്
അമേരിക്കയുടെ ലക്ഷ്യവും നീക്കങ്ങളും എണ്ണിപ്പറഞ്ഞ് റഷ്യ; ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സമ്മർദ്ദത്തിൽ കുരുക്കിയെന്ന് വിമർശം