ആണവയുദ്ധത്തിനുള്ള സാഹചര്യമെന്ന് വിലയിരുത്തൽ, മുന്നൊരുക്കങ്ങളുമായി ഉത്തരകൊറിയ; നാവികസേനയെ ആണവായുധ ശേഷിയുള്ളതാക്കി മാറ്റുമെന്ന് കിം ജോങ് ഉൻ

Published : Jun 24, 2026, 08:20 AM IST
Kim Jong Un

Synopsis

അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സൈനിക ഭീഷണികളെ നേരിടാൻ നാവികസേനയെ ആണവായുധ ശേഷിയുള്ളതാക്കി മാറ്റുമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ചു. കൊറിയൻ ഉപദ്വീപ് ആണവയുദ്ധത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ആണവ അന്തർവാഹിനികളും പുതിയ യുദ്ധക്കപ്പലുകളും നിർമ്മിക്കാനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്നും വ്യക്തമാക്കി.

പ്യോങ്‌യാങ്: അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും ഭാഗത്തുനിന്നുള്ള സൈനിക ഭീഷണികൾ നേരിടാൻ തങ്ങളുടെ നാവികസേനയെ ആണവായുധം പ്രയോഗിക്കാനാവുന്ന അത്യാധുനിക സേനയായി മാറ്റുകയാണെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ചു. സുരക്ഷാ വെല്ലുവിളികൾ വർധിച്ചതോടെയാണ് രാജ്യത്തിൻ്റെ കരുത്ത് കൂട്ടാനും വേണ്ടിവന്നാൽ തിരിച്ചടിക്കാനുമായി പ്രതിരോധ ശേഷി അതിവേഗം വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പ്ലീനറി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൊറിയൻ ഉപദ്വീപിലെ സാഹചര്യം ആണവയുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങുകയാണെന്ന് കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകി. ഇതിനെ പ്രതിരോധിക്കാൻ ആണവ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സൈനിക ശേഷി അതിവേഗത്തിൽ വർദ്ധിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ദക്ഷിണകൊറിയ ആണവ അന്തർവാഹിനികൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനെ ഉത്തരകൊറിയ ശക്തമായി വിമർശിച്ചു. ഇതിന് മറുപടിയായി ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള പുതിയ യുദ്ധക്കപ്പലുകളും (5,000 ടൺ ക്ലാസ് ഡിസ്ട്രോയർ 'കാങ് കോൻ' ഉൾപ്പെടെ) 10,000 ടൺ ക്ലാസ് തന്ത്രപ്രധാന ഗൈഡഡ് മിസൈൽ ക്രൂയിസറുകളും നിർമ്മിക്കാനുള്ള പദ്ധതികൾ ഉത്തരകൊറിയ വേഗത്തിലാക്കി.

തങ്ങളുടെ ആണവനയം ഒരിക്കലും മാറ്റാനാകാത്തതാണെന്ന് ഉത്തരകൊറിയ ആവർത്തിച്ചു. ആണവ നിരായുധീകരണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇനി സ്ഥാനമില്ലെന്ന് കിമ്മിന്റെ സഹോദരി കിം യോ ജോംഗും വ്യക്തമാക്കിയിട്ടുണ്ട്. യുഎസുമായും ദക്ഷിണകൊറിയയുമായും നിലനിൽക്കുന്ന കടുത്ത ഭിന്നതകൾക്കിടയിലാണ് നാവികസേനയെക്കൂടി ഉൾപ്പെടുത്തി ആണവ പ്രതിരോധം ശക്തമാക്കാനുള്ള ഉത്തരകൊറിയയുടെ ഈ നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അയോധ്യ സംഭാവന തട്ടിപ്പ് - സംഭാവന നൽകിയവരും എസ്ഐടിക്ക് മുന്നിലേക്ക്, വിശദമായ മൊഴിയെടുക്കും
ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കണം; യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്