സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ച കിംഗ് ഫഹദ് കോസ്‌വേ തുറന്നു, ഗതാഗതം സാധാരണ നിലയിൽ

Published : Apr 07, 2026, 02:39 PM ISTUpdated : Apr 07, 2026, 03:18 PM IST
 King Fahd Causeway

Synopsis

സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ച കിംഗ് ഫഹദ് കോസ്‌വേ തുറന്നു. താൽക്കാലികമായി നിർത്തിവെച്ച ഗതാഗതം, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് പുനരാരംഭിച്ചത്.

റിയാദ്​: വ്യോമാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ്​ ഫഹദ് കോസ്‌വേയിൽ വാഹന ഗതാഗതം പുനരാരംഭിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ഗതാഗതം പൂർണമായും നിർത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. എന്നാൽ രാവിലെ 9.45 ഓടെ നിയന്ത്രണം നീക്കുകയും ഗതാഗതം പുനരാരംഭിക്കുകയുമായിരുന്നു.

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഇറാ​െൻറ ഭാഗത്തുനിന്നും തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളെ സൗദി പ്രതിരോധ സേന വിജയകരമായി തകർത്തതിന് പിന്നാലെയാണ് അതീവ ജാഗ്രതയുടെ ഭാഗമായി പാലം താൽക്കാലികമായി അടച്ചത്​.

സൗദി കിഴക്കൻ പ്രവിശ്യയിലെ നാഷനൽ ഏർലി വാണിങ്​ പ്ലാറ്റ്‌ഫോം പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശങ്ങളെത്തുടർന്ന് കോസ്‌വേ അതോറിറ്റിയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും ഭീഷണി ഒഴിഞ്ഞെന്ന വിലയിരുത്തലിലാണ്​ നിയന്ത്രണം നീക്കിയത്​. നിലവിൽ കോസ്‌വേ വഴി വാഹനങ്ങൾ കടത്തിവിടുന്നില്ലെന്നും സുരക്ഷാ ഏജൻസികൾ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നുമായിരുന്നു അധികൃതർ അറിയിച്ചത്​. സ്ഥിതിഗതികൾ സാധാരണ നിലയിലായെന്നും ഗതാഗതം പുനരാരംഭിച്ചെന്നും കിങ്​ ഫഹദ് കോസ്‌വേ അതോറിറ്റി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇരുരാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക കരമാർഗമായ ഈ 25 കിലോമീറ്റർ നീളമുള്ള പാത, യാത്രാ-ചരക്ക് നീക്കങ്ങൾക്ക് പുറമെ സൈനികമായും ഏറെ തന്ത്രപ്രധാനമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിരായുധരെ വെടിവെച്ചുകൊന്നു; ഓസ്‌ട്രേലിയ വാഴ്ത്തിപ്പാടിയ സെലിബ്രിറ്റി സൈനികന്‍ അറസ്റ്റില്‍
ഇറാനെ വിശ്വസിക്കാൻ കൊള്ളില്ല, യുഎഇയുടെ നിലപാട് വിട്ടുവീഴ്ചയില്ലാത്തതെന്ന് ഡോ. അൻവർ ഗർഗാഷ്