ഭക്ഷണത്തിൽ ആണി കലർത്തി നൽകി, ക്രിമിനലുകൾക്കും കള്ളക്കടത്തുകാർക്കും പേടി സ്വപ്നമായ പൊലീസ് നായയെ കൊന്ന് അജ്ഞാതർ

Published : Jul 09, 2025, 12:45 PM IST
italian police dog bruno

Synopsis

സംരക്ഷണ കേന്ദ്രത്തിൽ അവശനിലയിൽ കണ്ടെത്തിയ ഏഴ് വയസുള്ള ബ്രൂണോയെ ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല

ടാറന്റോ: ക്രിമിനലുകൾക്കും കള്ളക്കടത്തുകാർക്കും പേടി സ്വപ്നമായ പൊലീസ് സ്നിഫർ ഡോഗിന് ക്രൂരമായി കൊലപ്പെടുത്തി അജ്‌ഞാതർ. ഇറ്റലിയിലെ ടാറന്റോയിലാണ് സംഭവം. അപാരമായ ഘ്രാണ ശേഷിയുള്ള ബ്ലഡ്‌ഹൗണ്ട് ഇനത്തിലുള്ള പൊലീസ് നായ ബ്രൂണോ ആണ് കൊല്ലപ്പെട്ടത്. ഇറ്റലിയിലെ ടാറന്റോയിലെ സംരക്ഷണ കേന്ദ്രത്തിൽ അവശനിലയിൽ കണ്ടെത്തിയ ഏഴ് വയസുള്ള ബ്രൂണോയെ ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

ബ്രൂണോയുടെ ഭക്ഷണത്തിൽ അജ്ഞാതർ ആണികൾ വച്ചതാണ് പൊലീസ് നായയുടെ മരണകാരണം. പൊലീസിനും വീരപ്രവർത്തികളിലൂടെ നാട്ടുകാർക്കും ഏറെ പ്രിയങ്കരനായ നായയുടെ കൊലയാളി കണ്ടെത്താൻ സമൂഹമാധ്യമങ്ങളിൽ ആവശ്യം ശക്തമാവുകയാണ്. ഭീരുക്കളുടെ അംഗീകരിക്കാനാവാത്ത ക്രൂരതയാണ് കൊലപാതകമെന്നാണ് പൊലീസ് നായയെ ഭക്ഷണത്തിൽ ആണി വച്ച് കൊലപ്പെടുത്തിയതിനേക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ വ്യക്തമാവുന്നത്. പൊലീസ് നായകളുടെ സംരക്ഷണം ഉറപ്പാക്കാൻ നിയമം കൂടുതൽ ശക്തമാക്കണമെന്നും ആളുകൾ പ്രതികരിക്കുന്നത്.

അർകാഞ്ചെലോ കാരെസാ എന്നയാളായിരുന്നു ബ്രൂണോയെ പരിപാലിച്ചിരുന്നത്. ബ്രൂണോയെ കൊലപ്പെടുത്തി തന്നെ അപകടത്തിലാക്കാനോ അക്രമികൾ ശ്രമിച്ചതെന്ന സംശയമാണ് അർകാഞ്ചെലോ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. രണ്ട് പേരെയാണ് സംഭവത്തിൽ സംശയിക്കുന്നതെന്നും ഇയാൾ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. പൊലീസ് സേനയിലെ മൃഗങ്ങളെ ആക്രമിക്കുന്നവർക്ക് 4 വർഷത്തെ തടവും 70000 ഡോളർ പിഴയും നൽകുന്ന പുതിയ നിയമം ജൂലൈ 1 മുതലാണ് ഇറ്റലിയിൽ പ്രാബല്യത്തിൽ വന്നത്. സേനയിലെ സേവനകാലത്ത് അഞ്ചിലേറെ പേരെ അപകടമുഖത്ത് നിന്നും നാല് പേരുടെ മൃതദേഹങ്ങളും ബ്രൂണോ കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രാവുകൾക്ക് തീറ്റ നൽകി, ഇന്ത്യക്കാരിക്ക് രണ്ട് ലക്ഷം രൂപ പിഴയിട്ട് സിംഗപ്പൂർ കോടതി
കഴിഞ്ഞ വർഷം നാടുകടത്തപ്പെട്ടത് 22,900 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം; ഏറ്റവും കൂടുതൽ അമേരിക്കയിൽ നിന്നല്ല