ലേബർ പാർട്ടിയുടെ കടുത്ത നീക്കം; രാജ്യം വിടാനൊരുങ്ങി ലക്ഷ്‌മി മിത്തൽ; യുകെയിൽ അതിസമ്പന്നർക്ക് അധിക നികുതി?

Published : Nov 24, 2025, 04:46 PM IST
lakshmi mittal

Synopsis

യുകെയിലെ ലേബർ പാർട്ടി സർക്കാർ അതിസമ്പന്നർക്ക് മേൽ അധിക നികുതി ചുമത്താൻ തീരുമാനിച്ചതോടെ ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തൽ രാജ്യം വിടാനൊരുങ്ങുന്നു. പാരമ്പര്യമായി കൈമാറ്റം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നികുതി വ്യവസ്ഥ ഏർപ്പെടുത്തുന്നതാണ് പ്രധാന കാരണം.

ലണ്ടൻ: യുകെയിൽ അതിസമ്പന്നർക്ക് മേൽ അധിക നികുതി ചുമത്താനുള്ള ലേബർ പാർട്ടി സർക്കാരിൻ്റെ തീരുമാനത്തിന് പിന്നാലെ രാജ്യം വിടാനൊരുങ്ങി ഇന്ത്യൻ വംശജനായ അതിസമ്പന്നനായ ലക്ഷ്മി മിത്തൽ. ഉരുക്ക് വ്യവസായികളിൽ പ്രധാനിയും യുകെയിൽ സ്ഥിരതാമസമാക്കിയ ആളുമാണ് ലക്ഷ്മി മിത്തൽ. രാജസ്ഥാൻ സ്വദേശിയായ ഇദ്ദേഹം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉരുക്ക് കമ്പനിയുടെ ഉടമയാണ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിനാണ് ആർസെലർ മിത്തൽ കമ്പനിയുടെ 40 ശതമാനം ഓഹരിയും.

ആകെ 15.4 ബില്യൺ പൗണ്ട് ആസ്തിയാണ് ലക്ഷ്മി മിത്തലിനുള്ളതായി കരുതപ്പെടുന്നത്. യുകെയിലെ എട്ടാമത്തെ അതിസമ്പന്നനാണ് ഇദ്ദേഹം. ചാൻസലർ റേച്ചൽ റീവ്സ് രാജ്യത്തെ സാമ്പത്തിക പ്രയാസം മറികടക്കാൻ നികുതി വർധനവിലേക്ക് നീങ്ങുമ്പോഴാണ് ഇദ്ദേഹത്തിൻ്റെ നീക്കം. മൂലധന നേട്ടത്തിന് മേലുള്ള നികുതി കഴിഞ്ഞ ബജറ്റിൽ ഉയർത്തിയ റീവ്‌സ് ഇക്കുറി പാരമ്പര്യമായി കൈമാറ്റം ചെയ്തുവരുന്ന കുടുംബ സ്ഥാപനങ്ങൾക്ക് പുതിയ നികുതി വ്യവസ്ഥയാണ് ഏർപ്പെടുത്തുന്നത്. ഇതോടെയാണ് ലക്ഷ്‌മി മിത്തൽ രാജ്യം വിടാൻ തീരുമാനിച്ചത്.

ഇരുപത് വയസ് പൂർത്തിയായതിന് പിന്നാലെ കുടുംബ ബിസിനസിൻ്റെ നിയന്ത്രണം ഏറ്റെടുത്തയാളാണ് ലക്ഷ്മി മിത്തൽ. യുകെ ഉൾപ്പെടെ 60 ലധികം രാജ്യങ്ങളിലായി 125,000 ൽ അധികം ആളുകൾ ജോലി ചെയ്യുന്ന കമ്പനിയാണ് ലക്ഷ്മി മിത്തലിൻ്റേത്. 1995 ൽ ലണ്ടനിലേക്ക് താമസം മാറിയ ഇദ്ദേഹം ബ്രിട്ടനിലെ നിരവധി കൊട്ടാര സമാനമായ വീടുകൾ വാങ്ങിയിരുന്നു. യുഎഇയിലെ നയിയ ദ്വീപിൽ ഭൂമി വാങ്ങിയ മിത്തൽ ഇവിടേക്ക് താമസം മാറുമെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. അനന്തരാവകാശികൾക്ക് മേൽ നികുതി ചുത്താത്ത ദുബായിക്കും സ്വിറ്റ് സർലണ്ടിലേക്കും ഇദ്ദേഹം പോകാൻ സാധ്യതയുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം