20 അടി ഉയരം, മാസ്കും സ്റ്റെതസ്കോപ്പും; ആരോ​ഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായി പ്രതിമ നിർമ്മിച്ച് ഒരു രാജ്യം

Web Desk   | Asianet News
Published : Jun 20, 2020, 06:12 PM IST
20 അടി ഉയരം, മാസ്കും സ്റ്റെതസ്കോപ്പും; ആരോ​ഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായി പ്രതിമ നിർമ്മിച്ച് ഒരു രാജ്യം

Synopsis

പലരും ജീവിതത്തിൽ ആദ്യമായി മെഡിക്കൽ സ്റ്റാഫിന്റെ സുപ്രധാന പ്രാധാന്യം മനസ്സിലാക്കിയെന്ന് ലാത്വിയൻ ബ്രോഡ്‌കാസ്റ്റർ അഭിപ്രായപ്പെട്ടു.

റി​ഗ: കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ രാപ്പകലില്ലാതെ പോരാടുകയാണ് ആരോ​ഗ്യപ്രവർത്തകർ. തങ്ങളുടെ സന്തോഷങ്ങളും ആഷോഷങ്ങളും മറന്ന്, ഉറ്റവരെ ഉപേക്ഷിച്ച് മറ്റുള്ളവരുടെ ജീവനായി ഒത്തൊരുമിച്ച് പോരാടുകയാണ് അവർ. നിരവധി പേരാണ് ആ​രോ​ഗ്യപ്രവർത്തകരുടെ ഈ കരുതലിനെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ ഈ പോരാളികളോടുള്ള ആദര സൂചകമായി പ്രതിമ നിർമ്മിച്ചിരിക്കുകയാണ് ഒരു രാജ്യം.

യൂറോപ്യൻ രാജ്യമായ ലാത്വിയയിലാണ് 20 അടി ഉയരത്തിലുള്ള പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ലാത്വിയൻ നാഷണൽ ആർട്ട് മ്യൂസിയത്തിന് പുറത്താണ് മാസ്ക്, കൈയ്യുറ, സ്റ്റെതസ്കോപ്പ് എന്നിവ ധരിച്ച് നിൽക്കുന്ന ആ​രോ​ഗ്യപ്രവർത്തകയുടെ ശില്പം ആലേഖനം ചെയ്തിരിക്കുന്നത്. ഇരുകൈകളും നീട്ടി ആകാശത്തേക്ക് നോക്കി നിൽക്കുന്ന രീതിയിലാണ് പ്രതിമയുടെ നിർമ്മാണം.

”കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ട സമയം മുതലുള്ള അവരുടെ നിസ്വാർത്ഥമായ ധൈര്യത്തെയും കരുതലിനെയും പ്രശംസിച്ച്, ലാത്വിയയിലേയും ലോകമെമ്പാടുമുള്ള ആരോ​ഗ്യപ്രവർത്തകർക്കും വേണ്ടി ഈ പ്രതിമ സമർപ്പിച്ചിരിക്കുന്നു” യൂറോപ്യൻ ലീഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് പറഞ്ഞു. 

ചൊവ്വാഴ്ചയാണ് പ്രതിമ അനാച്ഛാദനം ചെയ്തതെന്ന് ആർട്സ് അക്കാദമി ഓഫ് ലാത്വിയ അറിയിച്ചു. അക്കാദമിയിലെ പ്രഫസർമാരിൽ ഒരാളായ എയ്‌ഗാർ‌സ് ബിക്സെയാണ് ഈ കാലാസൃഷ്ടിക്ക് പിന്നിൽ പ്രവൃത്തിച്ചിരിക്കുന്നത്. പലരും ജീവിതത്തിൽ ആദ്യമായി മെഡിക്കൽ സ്റ്റാഫിന്റെ സുപ്രധാന പ്രാധാന്യം മനസ്സിലാക്കിയെന്ന് ലാത്വിയൻ ബ്രോഡ്‌കാസ്റ്റർ അഭിപ്രായപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓസ്ട്രേലിയയിൽ ആളുകളെ കൂട്ടത്തോടെ വെടിവെച്ച് കൊലപ്പെടുത്തിയത് അച്ഛനും മകനുമെന്ന് റിപ്പോർട്ട്; മരണസംഖ്യ പതിനഞ്ചായി ഉയർന്നു
'തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ഇന്ത്യൻ മണ്ണ് ഉപയോ​ഗിക്കുന്നു'; ആരോപണവുമായി ബംഗ്ലാദേശ്, മറുപടി നൽകി ഇന്ത്യ