ഒമാനിൽ വിജയകരമായ ജൈത്രയാത്ര തുടര്‍ന്ന് ലുലുവിന്റെ പുതിയ കാൽവെപ്പ്, 33-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു, പുതിയ സ്റ്റോര്‍ അൽ ഖുറമിൽ

Published : Feb 12, 2026, 01:45 AM IST
Lulu

Synopsis

ലുലു ഒമാനിലെ മസ്കത്ത് അൽ ഖുറമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ഇതോടെ ഒമാനിൽ ലുലുവിൻ്റെ 33-ാമത്തെ സ്റ്റോറായി ഇത് മാറി. ഭക്ഷ്യസംസ്കരണ കേന്ദ്രമടക്കം ആറ് പുതിയ പ്രൊജക്ടുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അറിയിച്ചു.

മസ്കത്ത്: ഒമാനിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. മസ്ക്കറ്റിലെ അൽ ഖുറമിലാണ് പുതിയ സ്റ്റോർ. ഒമാനിലെ 33ആമത്തെ സ്റ്റോറാണ് അൽ ഖുറമിലേത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ, വാണിജ്യ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അണ്ടർസെക്രട്ടറി ഖാലിബ് ഗാലിബ് ബിൻ സെയ്ദ് മാമാരി ഉദ്ഘാടനം നിർവ്വഹിച്ചു. ഒമാനിൽ വിപുലമായ പദ്ധതികളാണ് ലുലുവിനുള്ളതെന്നും, ഭക്ഷ്യസംസ്കരണ കേന്ദ്രമടക്കം ആറ് പുതിയ പ്രൊജക്ടുകൾ ഉടൻ യാഥാർത്ഥ്യമാക്കുമെന്നും എംഎ യൂസഫലി പറഞ്ഞു.

റമദാൻ സ്പെഷ്യൽ

റമദാൻ ഷോപ്പിങ് സുഗമമാക്കാൻ വിപുലമായ ഉൽപന്നങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റ് രംഗത്ത്. സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഉൽപന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദൈനംദിന ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ആക്സസറികൾ എന്നിവയുൾപ്പെടെ ആറായിരത്തിലധികം ഇനങ്ങൾക്ക് 65 ശതമാനം വരെയാണ് ലുലു ഇത്തവണ കിഴിവ് നൽകുന്നത്.

നോമ്പുകാലത്തെ ആവശ്യങ്ങൾ മുൻനിർത്തി പ്രത്യേക കിറ്റുകളും ഇത്തവണ വിപണിയിലെത്തിച്ചിട്ടുണ്ട്. സുഹൂർ ബോക്സ് & റമദാൻ ഗ്രോസറി കിറ്റ്: കുടുംബങ്ങൾക്കും ദാനധർമ്മങ്ങൾക്കും അനുയോജ്യമായ രീതിയിലുള്ള ഗ്രോസറി കിറ്റുകൾ ലഭ്യമാണ്. ഫ്രഷ് പഴങ്ങൾ മിതമായ നിരക്കിൽ ഒരു ബോക്സിൽ ലഭ്യമാക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഈന്തപഴങ്ങളുടെ വിപുലമായ ശേഖരം പ്രദർശനത്തിലുണ്ട്. ഷുഗർഫ്രീ ഉൽപന്നങ്ങളുടെയും ആരോഗ്യകരമായ ഭക്ഷണസാധനങ്ങളുടെയും വലിയ ശ്രേണി തന്നെ ഇത്തവണ ഒരുക്കിയിട്ടുണ്ട്. റമദാൻ സ്പെഷ്യൽ മധുരപലഹാരങ്ങൾക്കും ലുലുവിൽ പ്രത്യേക ഇടമുണ്ട്. റമദാൻ മാസത്തിൽ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാൻ അവശ്യ ഉൽപന്നങ്ങൾക്ക് വിലസ്ഥിരതയും ഉറപ്പാക്കിയതായി ലുലു അറിയിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഗോമൂത്രം ദിവ്യ ഔഷധം, ചാണകം വിശുദ്ധ സ്വർണം'; വേദിയിൽ ഹിന്ദുമതത്തെ പരിഹസിച്ച് കൊമേഡിയൻ, പ്രതിഷേധിച്ച് സദസ് വിട്ടിറങ്ങി ഇന്ത്യക്കാർ
സമ്മർദം ചെലുത്താൻ നെതന്യാഹു വൈറ്റ് ഹൗസിൽ, ട്രംപുമായി നിർണായക കൂടിക്കാഴ്ച; ഇറാന് കടിഞ്ഞാണിടാൻ കർശന കരാർ വേണമെന്ന് ആവശ്യം