തപാൽ വഴിയെത്തിയ പാർസലിൽ 'ഈന്തപ്പഴം'; വിശദമായ പരിശോധന, കൈപ്പറ്റാനെത്തിയയാളെ കയ്യോടെ പിടികൂടി അധികൃതർ, വൻ മയക്കുമരുന്ന് വേട്ട

Published : Jul 19, 2026, 05:51 PM IST
drugs seized

Synopsis

തായ്‌ലൻഡിൽ നിന്ന് തപാൽ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം കസ്റ്റംസ് പിടികൂടി. ഈന്തപ്പഴത്തിനുള്ളിലെ കുരു നീക്കം ചെയ്ത് അതിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പാർസൽ കൈപ്പറ്റാനെത്തിയ ശ്രീലങ്കൻ സ്വദേശിയെ അധികൃതർ അറസ്റ്റ് ചെയ്തു.

കുവൈത്ത് സിറ്റി: തായ്‌ലൻഡിൽ നിന്ന് തപാൽ പാർസൽ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. എയർ കാർഗോ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തികച്ചും വ്യത്യസ്തമായ രീതിയിൽ ഒളിപ്പിച്ചുകടത്തിയ മയക്കുമരുന്ന് പിടികൂടിയത്.

ഔദ്യോഗിക രേഖകളിൽ 'ഈന്തപ്പഴം' അടങ്ങിയ പാർസൽ എന്ന് രേഖപ്പെടുത്തിയിരുന്ന പാക്കറ്റിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. ഈന്തപ്പഴങ്ങൾക്കുള്ളിലെ കുരു കളഞ്ഞ് അതിനുള്ളിൽ പ്രത്യേകമായി തിരുകിക്കയറ്റിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ തയാറാക്കിയ 104 ഈന്തപ്പഴ കഷണങ്ങളാണ് കസ്റ്റംസ് കണ്ടെടുത്തത്. 

പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 549 ഗ്രാം തൂക്കമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ മയക്കുമരുന്ന് വിരുദ്ധ വകുപ്പുമായി ബന്ധപ്പെടുകയും പാർസൽ കൈപ്പറ്റാൻ എത്തിയ ശ്രീലങ്കൻ സ്വദേശിയായ പ്രതിയെ വലയിലാക്കുകയും ചെയ്തു. സംഭവത്തിൽ കസ്റ്റംസ് റിപ്പോർട്ട് തയാറാക്കി വരികയാണെന്നും, തുടർനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിന് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്‍റെ ആക്രമണം; കുവൈത്ത് പവർ പ്ലാന്‍റിൽ വീണ്ടും തീപിടിത്തം
ഒമാനിൽ ദാരുണ അപകടം, ട്രെയിലറുമായി കൂട്ടിയിടിച്ച് കാർ മറിഞ്ഞു; അധ്യാപികയും മൂന്ന് മക്കളും മരിച്ചു, രണ്ടുപേർക്ക് പരിക്ക്